20090619

ഇടവഴിയിലെ അപരിചിതൻ-12

തേയിലത്തോട്ടത്തിലെ പണികഴിഞ്ഞ് കുറെ സ്ത്രികൾ വീടിനു മുന്നിലൂടെ നടന്നുപ്പോയി.
രാമനാഥൻ വേലിയ്ക്കരുകിൽ വന്നു നിന്നു.
ദൂരെ മലനിരകളിൽ നിന്നും കോട ഉയരുന്നതു കാണാം.
“റം ലയെന്തേ? തലയിൽ പുല്ലുകെട്ടുമായി വീടിനുമുന്നിലൂടെ നടന്നു പോകുന്നതിനിടയിൽ
അപരിചിതയായ ഒരു സ്ത്രി തിരക്കി.
“ഇത്ത ഉള്ളിലെന്തോ പണിയിലാണ്.”
ഖാദർ അല്പം അകലെ വാഴയ്ക്ക് തടം എടുക്കാൻ പോയിരിക്കുവാണ്.
രാത്രി അയ്യാൾക്ക് ചന്തയ്ക്ക് പോകാനുള്ളതാണ്.
രാമുവിനെയും കൊണ്ടുപോകാമെന്ന് അയ്യാൾ അവനോട് പറഞ്ഞിട്ടുണ്ട്.
ഇത്തയോട് സമ്മതം വാങ്ങണം.
ഇത്ത സമ്മതിച്ചാലെ പോകത്തുള്ളു.
അവൻ എന്തൊക്കെയോ ഓർത്തൂനിന്നപ്പോഴാണ് താഴ്വാരത്തു നിന്നും ഒരു വെടിയൊച്ചകേട്ടത്.
അവൻ ഓടി ഉയരമുള്ള ഒരു കല്ലിന്റെ മുകളിൽ കയറി നിന്നു.
തൊമ്മിയാണ്. അയ്യാളുടെ ഇരട്ടകുഴൽ തോക്കിന് പക്ഷിയെ വെടിവച്ചിട്ടതാണ്.
വെടിവച്ച പക്ഷിയെയും കൊണ്ട് അയ്യാൾ നടന്നു പോകുന്നത് അവൻ കണ്ടു.
രാമനാഥൻ ദൂരേയ്ക്ക് നോക്കി കുറച്ചുനേരം കൂടിയിരുന്നു.
അവന്റെ മനസ്സിൽ അമ്മയുടെ ചിത്രം രൂപപ്പെട്ടു.
അവന്റെ രണ്ടാനച്ഛന്റെ മുഖമിപ്പോ തൊമ്മിയുടെ രൂപമാണ്.
അയ്യാൾ അമ്മയെ തോക്കുകൊണ്ട് അടിക്കുന്നത് അവൻ കണ്ടു
.
“രാമു……………?”
ഒരു പ്രതിധ്വനിപ്പോലെ അന്നേരം ഇത്തയുടെ സ്വരം.
അവൻ പൂമുഖത്തേയ്ക്ക് നടന്നു.
“നീയെന്തെടുക്കുകയായിരുന്നു അവിടെ?.”
അവൻ അന്നേരം ഒന്നും പറഞ്ഞില്ല.
“നീപോയി ആടിനെ അഴിച്ചോണ്ടു വാ.”
“ഇത്ത പോരുന്നില്ലേ.?
“നീ പോയാൽ മതി.”
അവൻ പിന്നെ ഒന്നും പറഞ്ഞില്ല.
വേലികടന്ന് പാറകൂട്ടങ്ങൾ ഇറങ്ങി താഴ്വാരത്തിലേയ്ക്ക് നടക്കുമ്പോൾ അവന്റെ മനസ്സിൽ തൊമ്മിയുടെ രൂപമായിരുന്നു.
രക്തമൊലിപ്പിക്കുന്ന പക്ഷികളുമായി അയ്യാൾ താഴ്വാരത്തിലൂടെ നീങ്ങുന്നത് അവൻ ഓർത്തൂ.
അന്ന് രാത്രി ടൌണിൽ പോകുന്ന കാര്യം പിന്നെയവൻ ചിന്തിച്ചില്ല.

2 അഭിപ്രായങ്ങൾ:

Q Club / ക്യു ക്ലബ് പറഞ്ഞു...

good luck

ചാണക്യന്‍ പറഞ്ഞു...

ഇത് വിട്ട് പോയി ഇപ്പോഴാണ് വായിച്ചത്...