20080619

മുറ്റത്തെ ചക്കരമാവ്-4

അമ്പാട്ടേ ലീലേടത്തി ഹാര്‍ട്ടാറ്റാക്ക് വന്നു മരിച്ചു.
ദുബായില്‍ നിന്നും തിരുവന്തപുരത്തേക്കുള്ള യാത്രയിലായിരുന്നു ആ ദാരുണ സംഭവം.
ചന്ദ്രസേനനുമായി പിണങ്ങി കഴിഞ്ഞ ലീലേടത്തിടെ കൂടെയായിരുന്നു കുഞ്ഞ്.
സംഭവം കേട്ടപ്പോള്‍ അത് അച്ചമ്മക്ക് വല്ല്യ ഷോക്കായി.
“ലീല മരിച്ചു ആ കുട്ടിടേ കാര്യാ”. ഉമ്മറത്തിരുന്ന അച്ചമ്മ പറയണ കേട്ടു.
അഛനന്ന് തയ്ക്കാന്‍ പോയില്ല



കവലക്കു പോയി അരകുപ്പി ചാരായവും വാങ്ങി വന്ന് തേക്കെമുറിയിലിരുന്ന് അടിച്ചു.
മൂന്നൂറ് വര്‍ഷം പഴക്കമുള്ള ആ തറവാടിന്റെ ഒരോ മുറിക്കും ഒരോ പേരുണ്ട്.തേക്കെമുറി,വടക്കെമുറി പടിഞ്ഞാറെ മുറി എന്നിങ്ങനെ
പടിഞ്ഞാറെ അച്ചമ്മക്കൊപ്പമാണ് ഞാന്‍ ഉറങ്ങുക.
അമ്മ വെള്ളപിത്തം വന്ന് മരിച്ചതില്‍ പിന്നെയാണ് അച്ചന്‍ കുടിയനായത്.
ചിലപ്പോ വെള്ളമടിച്ച് രണ്ടും മൂന്നും ദിവസമിരിക്കും അച്ചമ്മ വീട്ടീലെ ചെറിയ അദായംകൊണ്ടാണ് കുടുംബ ചിലവ് നടത്തുന്നത്.



“സാവിത്രി അമ്പാട്ട് പോണില്ലെ?. ലീലമരിച്ചെന്നു കേട്ടു.പാറപ്പാട്ടെ ഭഗീരഥി പേരമ്മയാണ്
“പോണം ഭാനുവേടത്തിടെ സങ്കടം കാണാന്‍ വയ്യ”. അച്ചമ്മ നെടുവീര്‍പ്പെട്ടു.
‘പാവം ആ കുട്ടിടെ കാര്യാ.”
ഭഗീരഥി പേരമ്മ മൂക്കത്തു വിരല്‍ വച്ചു.
ഉമ്മറത്ത് ഒരു തൂണില്‍ ചാരി നിന്ന് അവരുടെ സംസാരം കേള്‍ക്കുകയാണ് ഞാന്‍
‘അസത്ത് മുതിര്‍ന്നവര്‍ സംസാരിക്കുന്നിടത്ത് വന്ന് നിലക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലെ ഞാന്‍ ?.”
അച്ചമ്മ പെട്ടെന്ന് എന്നെ കണ്ട് ദേഷ്യപ്പെട്ടു.
എനിക്ക് വലിയ സങ്കടം തോന്നി.
നടന്ന് തേക്കെമുറിയില്‍ ചെന്നപ്പോള്‍ അച്ഛന്‍ കുടിച്ച് ലക്കുകെട്ട് വീണു കിടക്കുന്നതു കണ്ടു.
അച്ചഛന്റെ കിടപ്പുകണ്ട് അറച്ചു നിന്നു.
അമ്മ ഉണ്ടായിരുന്നെങ്കില്‍ എന്നെ എന്തുമാത്രം സേനഹിച്ചെനെ
അമ്മെകുറിച്ചോര്‍ത്തപ്പോള്‍ എനിക്ക് വലിയ സങ്കടം തോന്നി.



അടുക്കള വാതില്‍ തുറന്ന് പിന്നാമ്പുറത്തെ തിണ്ണയില്‍ വന്നിരുന്നു.
മുറ്റത്ത് കയ്യാലപൊക്കത്ത് നട്ടുനിറുത്തിയിരിക്കുന്ന പച്ചചീരയുടെ കായുകള്‍ പറിച്ചു കൊണ്ട് വന്ന് എറിഞ്ഞിട്ട് കളിച്ചു.
‘എന്താ അപ്പുവേട്ടന്‍ എടുക്കണെ.? ‘
ശബ്ദം കേട്ട് തലയുയര്‍ത്തി നോക്കി.
വീട്ടുപണികാരി ശാന്തയുടെ മോളാണ്
“എന്തു കളിക്കുവാ അപ്പുവേട്ടന്‍ ?”
അവള്‍ എന്റെ അടുത്തു വന്നിരുന്നു.
‘ഒന്നുല്ല്യ .”
അവന്‍ അമര്‍ഷത്തോടെ പറഞ്ഞു.
ചീരയുടെ കായുകള്‍ കൈകൊണ്ട് എറിഞ്ഞ് പിടിച്ച് എന്തോ ആലോചിച്ചിരുന്നു.
വീണ അവന്റെ പ്രവര്‍ത്തി കണ്ട് അവനെ തന്നെ നോക്കിയിരുന്നു.
തുടരും

20080615

മുറ്റത്തെ ചക്കരമാവ്-3

നല്ല വെയിലുണ്ട്.പാടത്ത് ഒരിടത്തായി ട്രാക് ടര്‍ ഉഴുന്നു.
രണ്ട് വിത കഴിഞ്ഞാല്‍ പയറൊ എള്ളോവാണ് കൃഷി.
മഴകാലം തുടങ്ങിയാല്‍ പയറും എള്ളുമൊക്കെ ചീഞ്ഞു വളമാകും.
ആ ഉഴലിന് ഒരു പ്രത്യേക ഗന്ധമാണ്.ആ ചെളിമണം നല്ല രസമാണ്.
ഉമ്മറത്ത് അപ്പുക്കുട്ടന്‍ ഇരിപ്പുണ്ട്.മുറ്റത്ത് അച്ചമ്മ വാട്ടാന്‍ ഇട്ടിരിക്കുന്ന കൊണ്ടാട്ടത്തിന് കാവലാണ് അവന്‍.
മുറ്റത്ത് മുത്തങ്ങപുല്ലുകള്‍ക്കു മുകളില്‍ ദ്രവിച്ച ഒരു പനപായ
ഇട്ടിട്ടുണ്ട് അതിലാണ് ഭാസകരേട്ടന്റെ പാടത്തു നിന്നും കൊണ്ടു വന്ന പാവയ്കാ
പുഴുങ്ങി ഉണങ്ങാന്‍ ഇട്ടിരിക്കുന്നത്.
അയല്പക്കത്തെ കോഴികള്‍ ചികയാന്‍ എത്തുന്നത് വീട്ടിലെ പറമ്പിലാണ്.ചോറുണ്ണാന്‍ ഇരുന്നാല്‍ അത് വാരി കോഴികള്‍ക്ക് എറിഞ്ഞൂ കൊടുക്കുന്നത് അപ്പുക്കുട്ടനാണ്.അച്ചമ്മ കാണാതെയാണ് ഇതൊക്കെ ചെയ്യുന്നത്.

വീടിനു താഴെയുള്ള പാടത്തൂടെ ചെത്തുകാരന്‍ ദാമുവേട്ടന്‍ രണ്ട് ഊന്നുവടിയില്‍ കുത്തി
ഇഴഞ്ഞൂ നീങ്ങുന്നു.
അയ്യാളുടെ പുറകെ മകള്‍ പാറു വെടിതോക്കുമായി പോകുന്നു.
വെടി ശബ്ദം അപ്പുക്കുട്ടന്‍ പേടിയാണ്.
വീട്ടില്‍ ഒരിക്കല്‍ വിഷുവിന് പടക്കം വാങ്ങിച്ചപ്പോള്‍ അത് അപ്പുക്കുട്ടന്റെ കൈയ്യില്‍ ഇരുന്ന് പൊട്ടി.അതിപിന്നെ പടക്കം പൊട്ടിക്കുന്നിടത്ത് അപ്പുക്കുട്ടന്‍ പോകത്തില്ല.
ഇന്ന് അച്ചമ്മക്ക് ഒരിക്കലാണ്.
ആഴ്ച്ചയില്‍ രണ്ടീസം അച്ചമ്മ ഒരിക്കലെടുക്കും.
അന്ന് ഒരു നേരമെ അരി അഹാരം ഉണ്ടാകു.
അച്ചമ്മ ഒരിക്കലെടുക്കുന്നത് അപ്പുക്കുട്ടന്‍ വല്ല്യ ഇഷടമാണ്.ആ ദിവസം രാവിലെയും വൈകിട്ടും പലഹാരം ഉണ്ടാകും.
പാടത്ത് എവിടെ നിന്നോ ഒരു വെടിപൊട്ടുന്ന ശബ്ദം.
അപ്പുക്കുട്ടന്‍ ഉമ്മറത്ത് എഴുന്നേറ്റു നിന്നു.
പഴയപുരയുടെ ഉത്തരത്തെ ഉയര്‍ത്തി നിറുത്തിയിരിക്കുന്ന തൂണുകളില്‍ ഒന്നില്‍ വട്ടം പിടിച്ചു.
ഇല്ല ഒന്നും കാണാന്‍ വയ്യ.അവന്‍ തൂണില്‍ കൈകള്‍ പിണച്ചുകെട്ടി നെഞ്ചുന്തി മുകളിലോട്ട് കയറി.ദൂരെ കരകണ്ടത്തിനു താഴെ വെടിയേറ്റു വീണ വെളുത്തകൊറ്റിയെ തൂക്കിയെടുത്ത് പാറു നടവരമ്പ് കയറുന്നു.
അപ്പുക്കുട്ടന്‍ ദൂരെക്ക് നോക്കി നിന്നു.
അപ്പൂ‍ട്ടാ പെട്ടെന്ന് അച്ചമ്മയുടെ ശബ്ദകേട്ട് അവന്‍ താഴെക്ക് നോക്കിയതും അവന്‍ കൈകള്‍ വിട്ട് താഴേക്ക് പോന്നു.മുറ്റത്തെ കൊണ്ടാട്ടം കോഴി കൊത്തുന്നതു കണ്ടാണ് അച്ചമ്മ ഉമ്മറത്തേക്ക് പോന്നത്.
വീഴ്ച്ചയില്‍ കാലുകള്‍ മടങ്ങി അവന്‍ നിലത്തിരുന്നു.

അച്ചമ്മ തൊടിയിലെ ചെമ്പരത്തിയുടെ ഒരു കമ്പ് ഒടിച്ചുകൊണ്ട് വന്നു.
“നശിക്കാനുണ്ടായ വിത്ത് നീ തല്ലുകൊള്ളാത്താതിന്റെയാ.“അതു പറഞ്ഞ് അച്ചമ്മ
അവനെ കലിയടങ്ങുവോളം തല്ലി.
“എന്നെ തല്ലെല്ലെ അച്ചമ്മെ എന്നെ തല്ലല്ലെ അച്ചമ്മെ.?”
അപ്പുക്കുട്ടന്‍ ഏങ്ങലടിച്ചു.
അവനെ തല്ലി ഒടിഞ്ഞ വടി പെട്ടെന്ന് ദൂരേക്ക് എറിഞ്ഞ് അച്ചമ്മ പിന്നാമ്പുറത്തേക്ക് പോയി
“ഇവളിക്കിതെന്തിന്റെ കേടാ?.”
“കുട്ടികളായാല്‍ ഇത്തിരി കുസൃതി കാണും.”
മുറ്റത്ത് ആടലോടകത്തിന്റെ ഇലപറയ്ക്കുകയായിരുന്ന പാറുമ്മായി പറഞ്ഞു.
ഉമ്മറത്ത് കാല്‍മുട്ടുകള്‍ക്കിടയില്‍ തലപൂഴ്ത്തി വച്ച് അവന്‍ ഏങ്ങലടിച്ചു.
തുടരും.