20080112

വാര്‍ത്തക്കളിലുടെ

കോണ്‍ഗ്രസ്സില്‍ മടങ്ങിയെത്തിയ കരുണാകരനു ഇന്ദിര ഭവനില്‍ ഉജ്ജ്വല സ്വികരണം. (പത്ര വാര്‍ത്താ)പശു ചത്തു മോരിലെ പുളിയും പോയി എന്നു പറഞ്ഞ അവസഥയാണിത്‌.രാഷ്ട്രിയത്തില്‍ സ്ഥിരമായി ശത്രുക്കളോ മിത്രങ്ങളോയില്ല എന്നതു നേരു തന്നെ.ഏറ്റവും നന്നായി പണം കായിക്കുന്ന മരമാണു രാഷ്ട്രിയം. സ്വന്തം നിലനിലപ്പാണു ഒരോ വ്യക്തിക്കും പ്രധാനം.സമ്പന്നമായ ഒരു പ്രസ്ഥനത്തില്‍ ഇരുന്ന ഒരു നേതാവിനു ചെറിയ പ്രസ്ഥനത്തില്‍ എത്രകാലം പിടിചു നില്‍ക്കാന്‍ സാധിക്കും.

പ്രവാസിക്കളുടെ പ്രശ്നങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ വി എസ്‌। ആദ്യമായി ഗള്‍ഫില്‍ എത്തുന്നു.വളരെ നല്ല കാര്യം (സി.അചുതമേനോനു ശേഷം കേരളം കണ്ട എറ്റവും നല്ല മുഖ്യമന്ത്രിയാണദേഹം) പല ലേബര്‍ ക്യാമ്പുകളിലും തൊഴിലാളികള്‍ അനുഭവിക്കുന്ന പ്രശനങ്ങളും മാസം ക്രത്യമായി വേതനം ലഭിക്കാതെ ബുദ്ധിമുട്ടുന്ന തൊഴില്‍ രംഗത്തെ പ്രശനങ്ങളും അദേഹം മനസിലാക്കുമെന്നു കരുതുന്നു.



രാഷ്ട്രത്തിന്റെ വികസനത്തിനു മുതലളിത്ത്വമാണിനിയാവശ്യം(പത്രവാര്‍ത്താ-ജ്യോതി ബസു)പാര്‍ട്ടിയെ വളര്‍ത്തിയത്‌ തൊഴിലാളി. പാര്‍-ട്ടിക്കു വേണ്ടി സമരം ചെയ്യാനും തൊഴിലാളി."സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍" എന്ന കമ്മുണിസ്റ്റു അചാര്യന്റെ മഹദു വചനം ഇനി "സര്‍വരാജ്യ മുതലാളിമാരെ സംഘടിക്കുവിന്‍" എന്നു തിരുത്തി എഴുതേണ്ടി വരുമോ എന്തോ...?