20090612

ഇടവഴിയിലെ അപരിചിതൻ-7

എവിടെയോ കോഴി കൂവി.
രാമനാഥൻ ഉണർന്നപ്പോൾ കാളവണ്ടി ഒരു കുടിലിന്റെ മുറ്റത്ത് നില്ക്കുകയാണ്.
നല്ല മഞ്ഞ് പെയ്യുന്ന ഒരു സമയമായിരുന്നുവത്.
ഇരുട്ടിൽ നല്ല മഞ്ഞു വീഴുന്നുണ്ടായിരുന്നു.
അവൻ കാളവണ്ടിയിൽ നിന്നും ഇറങ്ങി നിന്നു.
“ബാപ്പു, ബാപ്പു,“
ഒരു സ്ത്രിയായിരുന്നുവത്.
കൈലിയും ബൌസും ധരിച്ചയവർ കാളവണ്ടിയിൽ കിടന്നുറങ്ങുകയായിരുന്ന അയ്യാളെ വിളിച്ചുണർത്താൻ നോക്കി.
“ബാപ്പു, ബാപ്പു,“
അവർ വീണ്ടും വീണ്ടും തോണ്ടി വിളിച്ചു.
ഖാദർ വണ്ടിയിൽ കിടന്ന് ഒന്നുരണ്ട് തവണ മൂളി.
രണ്ട് കുപ്പി നാരായണ നല്ല മൂത്തത്.
അയ്യാൾ പിറുപിറുത്തു.
ഫ,രണ്ടെണ്ണം മതി.
“കുടിച്ച് കുടിച്ച് ഒരു വിചാരവുമില്ലാതായി.”
അവൾ ദേഷ്യത്തോടെ കാളവണ്ടിക്ക് പിന്നിൽ നിന്നും സാധനം എടുക്കാൻ നോക്കി.
അപ്പോഴാണ് രാമനാഥൻ പുറത്തിറങ്ങി നില്ക്കുന്നത് അവൾ കണ്ടത്.
“ങും?.”
“വഴീന്ന് കയറീതാ.”
“ആരോട് ചോദിച്ചിട്ട്?.”
“കയറിക്കോളാൻ പറഞ്ഞു.”
ആരാ എന്താന്നൊന്നും അറിയണ്ടാല്ലോ കയറിക്കോളാൻ പറഞ്ഞു.. ങും.”
അവൾ പൊതിക്കെട്ട് എടുത്ത് പുറത്തേയ്ക്ക് വച്ചിട്ട് ദേഷ്യത്തോടെ ബാപ്പയെ നോക്കി പിറുപിറുത്തു.
സഞ്ചിയുമായി വീട്ടിലേയ്ക്ക് നടന്നു.
കുറച്ചിടചെന്നപ്പോൾ നിന്നു.
രാമനാഥൻ എന്തുചെയ്യണമെന്നറിയാതെ കാളവണ്ടിക്ക് ഒരു കൈതാങ്ങി നില്ക്കുവാണ്.
“തണുക്കണ്ട ഉമ്മറത്ത് കയറി കിടന്നോളു. ബാപ്പു രാവിലെയെ ഉണരു.”
അവർ അത്രയും പറഞ്ഞ് അകത്തേയ്ക്ക് പോയി.
രാമനാഥൻ എന്തോ ഓർത്തു.പിന്നെ കാളവണ്ടിക്ക് അരുകിൽ നിന്നും വേലിക്കെട്ട് കടന്ന് വീട്ടുമുറ്റത്തേയ്ക്ക് നടന്നു.
അന്നേരം കാളവണ്ടിയിൽ കിടന്ന് ഖാദർ എന്തോ പിറുപിറുത്തു.
അവൻ ഭീതിയോടെ തിരിഞ്ഞു നോക്കി.
ഉള്ളിൽ കയറിയ ആ സ്ത്രി വാതിൽ അടയ്ക്കുന്നത് അവൻ കണ്ടു.
രാമനാഥൻ ഉമ്മറത്ത് കയറി.
വീടിന്റെ കൊച്ചുവരാന്തയിൽ ചാണകം മെഴുകിയ തറയിൽ അവൻ കിടന്നു.
നല്ല തണുപ്പുണ്ടായിരുന്നു.
ഓടുമേഞ്ഞ ആ കൊച്ചുവീടിന്റെ മേൽകൂരയിലേയ്ക്ക് നോക്കി അവൻ കിടന്നു.
‘അയ്യോ എന്നെ ഒന്നും ചെയ്യരുത്.”
“ഒന്നും ചെയ്യരുത് എന്നെ‘ അവന്റെ അമ്മ വാതിൽ മറവിൽ നിന്നുകൊണ്ട് കരയുകയാണ്.
കത്തിയും ഉയർത്തി പിടിച്ച് അവന്റെ അച്ഛൻ അവരെ ചുവരിനോട് ചേർത്ത് വച്ച് ഇടിക്കുകയാണ്.
‘ആ‍ഹ്…‘
മെല്ലെ മയക്കത്തിലേയ്ക്ക് വീണ രാമനാഥൻ ഒരു ഞെട്ടലോടെ ഉണർന്നു.
അവൻ നിലത്ത് എഴുന്നേറ്റിരുന്ന് കിതച്ചു.
അവന്റെ ഒച്ച ആരും കേട്ടില്ല.
നേരം വെളുക്കാൻ പോകുകയാണെന്ന് തോന്നിക്കുമാറ് എവിടെയോ ഒരു കോഴി കൂവി.

20090611

ഇടവഴിയിലെ അപരിചിതൻ-6

നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു.
സന്ധ്യയുടെ ചുവന്നനിറം നദിയ്ക്കക്കരെ വൃക്ഷകൂട്ടങ്ങൾക്ക് മറവിൽ ഇരുട്ടായി മാറുന്നു.
രാമനാഥൻ പുഴയിൽ ഇറങ്ങി നിന്ന് മുഖം കഴുകി.
നദിക്കരയിൽ ഏങ്ങോടു പോകണമെന്നറിയാതെ അവൻ നിന്നു.
തീർത്തും അ പരിചിതമായ ഒരു സ്ഥലമായിരുന്നു അവനത്.
അകലെ നിന്നും നദിക്കരയിലൂടെ ഒരു വെളിച്ചം ആടിയാടി വരുന്നു.
ഒരു പെട്രോമാകസായിരുന്നു അത്.
ചന്തയിൽ പോയി മടങ്ങിവരണ ഒരു കാളവണ്ടിയിൽ തൂക്കിയിട്ടിരിക്കുന്ന ആ വെളിച്ചം മെല്ലെ ആടുന്നു.
രാമനാഥൻ എന്തുചെയ്യണമെന്നറിയാതെ വഴിലോട്ട് കയറി നിന്നു.
കാളവണ്ടി അവന്റെ അരുകിലെത്തി.
കാളവണ്ടിക്കാരനായ ഖാദർ അവനെ നോക്കി.
“ങ്ങടാ.”
അവൻ ഒന്നും പറഞ്ഞില്ല.
“ങും കയറിക്കോളിൻ.”
ഒന്നും അലോചിക്കാനില്ലാതെ അവൻ കാളവണ്ടിക്ക് പിന്നിൽ കയറി.
ഇരുട്ടിൽ കാളവണ്ടി പതിയെ നീങ്ങി.
രാമനാഥൻ കടന്നു പോകുന്ന വഴിയിലെ ഇരുട്ടിലേയ്ക്ക് നോക്കി.
അവന് അമ്മയെക്കുറിച്ചുള്ള ഓർമ്മയുണ്ടായി.
അച്ഛനെ അമ്മ കുത്തികൊല്ലുന്ന രംഗം അവന്റെ മനസ്സിലൂടെ കടന്നുപോയി.
എപ്പോഴോ ചുവരിൽ ചാരിയിരുന്ന് നെറ്റി നിറയെ ചോരയൊലിപ്പിച്ച് അമ്മ കരയുന്നത് അവൻ കണ്ടു.
ഒന്നു രണ്ടുപ്രാവശ്യം കാളവണ്ടി റോഡിലെ കുഴിയിൽ വീണ് കുലുങ്ങി.
കാളവണ്ടികാരനായ അയ്യാൾ നന്നായിട്ട് മദ്യപിച്ചിട്ടുണ്ടായിരുന്നു.
അവന് മദ്യത്തിന്റെ മണം അനുഭവപ്പെട്ടു.
ഏതോ ഒരു ദിക്കിൽ എത്തിയപ്പോൾ കാളവണ്ടി നിന്നു.
ഒരു കടയുടെ മുന്നിൽ കാളവണ്ടികാരൻ എന്തോ വാങ്ങാൻ ഇറങ്ങിയതാണ്.
രാമനാഥൻ ക്ഷീണം കാരണം പതിയെ നിദ്രയിലേക്ക് വീണു.
എപ്പോഴോ ഉണർന്നപ്പോൾ കാളവണ്ടി ഒരു പാടത്തിന്റെ കരയിലൂടെ പോകുന്നതവൻ കണ്ടു.
രണ്ടു വശവും കണെണ്ത്താദൂരത്തോളം പരന്നു കിടക്കുന്ന പാടത്ത് ഇരുട്ട് കനച്ചു കിടന്നു.
അങ്ങിങ്ങായി മിന്നാമിന്നികൾ ചെറിയ പ്രകാശം പരത്തി പറക്കുന്നുണ്ടായിരുന്നു.
നല്ല തണുത്ത കാറ്റ് നെൽചെടികൾ തട്ടി അവനെ തട്ടി കടന്നു പോയി.
അവൻ കാളവണ്ടിയ്ക്ക് പിന്നിൽ ചുരുണ്ട് കൂടിയിരുന്നു.
കാളവണ്ടിക്കാരൻ നല്ല ഉറക്കമാണ്.
വഴികൾ അറിഞ്ഞിട്ടെന്നപോലെ കാളകൾ വഴിയിലൂടെ പൊയ്കൊണ്ടിരുന്നു.

20090610

ഇടവഴിയിലെ അപരിചിതൻ-5

രാമനാഥൻ ഡയറിയുടെ താളുകൾ മറച്ചു.
അയ്യാളുടെ മനസ്സിൽ വീണ്ടും പഴയ ഓർമ്മകൾ.
രാമനാഥനെന്ന കുട്ടിക്ക് ഇപ്പോ കുറച്ചു കൂടി മാറ്റം വന്നിട്ടുണ്ട്.
അവനു ചെറിയ പൊടിമീശയുണ്ട്.
അവൻ ഒരു റെയിൽ വേ ഫ്ലാറ്റ് ഫോമിലൂടെ നടക്കുകയാണ്.
മുടിയൊക്കെ ചെളിപുരണ്ട് കീറിയ വസ്ത്രങ്ങൾ ധരിച്ച് നിറുത്തിയിട്ടിരിക്കുന്ന ട്രെയിനരുകിലെ ഫ്ലാറ്റ് ഫോമിലൂടെ ഒരോ കമ്പാർട്ട്മെന്റിലെയും കൌതുകങ്ങൾ നോക്കി അവൻ നടന്നു.
അങ്ങനെ നടക്കുമ്പോൾ അവന്റെ കണ്ണുകൾ ട്രെയിനുള്ളിൽ ഒരു കൊച്ചുകുട്ടിയെ മടിയിലിരുത്തി ഒരമ്മ താലോലിക്കുന്നത് കണ്ടു.
ആ കുട്ടിയുടെ അമ്മ അവനു മടിയിലിരുത്തി കുപ്പിപ്പാൽ കൊടുക്കുന്നത് നോക്കി കൌതുകത്തോടെ അവൻ നിന്നു.
ആ കുട്ടിയവനെ നോക്കി പാൽകുപ്പി തട്ടിമാറ്റി പരിചയമുള്ള ഒരാളോടെന്നപോലെ കൈകൾ ഉയർത്തി
ആ അമ്മയുടെ നോട്ടം അവനിൽ ഭയം ഉളവാക്കി.
അവൻ തന്റെ കീറിയ വസ്ത്രങ്ങളിലേയ്ക്കും ശരീരത്തിലേയ്ക്കും നോക്കി.
അവനു വല്ലാത്ത വിഷമം തോന്നി.
അവൻ തലയുയർത്തിയപ്പോൾ ആ സ്ത്രി പേഴ്സിൽ നിന്നും ഒരു രൂപയുടെ നാണയതുട്ട് അവന്റെ നേരെ എറിഞ്ഞു.
അവൻ വേദനയും ജാള്യവും കലർന്ന ഒരു നോട്ടം അവർക്ക് സമ്മാനിച്ചു.
ട്രെയിൻ ചലിക്കുകയാണ്.
അവന്റെ കണ്മുന്നിൽ ആ കമ്പാർട്ട്മെന്റു കടന്നുപോയപ്പോൾ അവൻ കുനിഞ്ഞു ആ പൈസയെടുത്തു പോക്കറ്റിലിട്ടു.

5-A
ആ—ഹ്ഹ്
അതൊരലർച്ചയായിരുന്നു.
റെയിൽ വേ ഫ്ലാറ്റ് ഫൊമിലെ ഒരു സിമിന്റ് ബഞ്ചിലിരുന്ന് അന്ന് കിട്ടിയ നാണയതുട്ടുകൾ എണ്ണിനോക്കുകയായിരുന്ന രാമനാഥൻ തലയുയർത്തി നോക്കി.
ഒരാളെ രണ്ടുമൂന്നാളുകൾ റെയിൽ വേ ട്രാക്കിലൂടെ ഓടിച്ചിട്ട് തല്ലുകയാണ്.
ആയ്യാൾ നിലത്തുവീണപ്പോൾ അവരിൽ ഒരാൾ കത്തികൊണ്ട് അയ്യാളെ കുത്തി.
രാമനാഥൻ റെയിൽ വേ സ്റ്റേഷനിലേയ്ക്ക് നോക്കി.
ഗ്രാമത്തിലെ ആ ചെറിയ സ്റ്റേഷനുമുന്നിൽ അന്നേരം അധികം ആരും ഉണ്ടായിരുന്നില്ല.
ജീവനക്കാരൻ ഉള്ളിലായിരുന്നു.
രാമനാഥനു പേടിതോന്നി.
അവൻ സിമിന്റു ബഞ്ചിനു പിന്നിലെ വിളക്കുകാലിൽ പിടിച്ച് ചെടികൾക്കിടയിലേയ്ക്ക് കയറി.
അയ്യാൾ ട്രെയിൽ പാളത്തിൽ കിടന്ന് പിടയ്ക്കുന്നത് നോക്കി രാമനാഥൻ നിസ്സാഹായനായി നോക്കി നിന്നു.
ചെറിയ മഴ പൊടിയുന്നുണ്ടായിരുന്നു അന്നേരം.
മഴ നനഞ്ഞ് കൊലയാളികൾ പാളമിറങ്ങി പോകുന്നത് രാമനാഥൻ കണ്ടു.
കുറച്ചു കഴിഞ്ഞ് റെയിൽ വേ സ്റ്റേഷനിൽ നിന്നും ആരോക്കെയോ ഓടിവരുന്നത് കണ്ടു.
രാമനാഥന്റെ കൈകാലുകൾ വിറച്ചു.
അവനു ശരീരം വിയർത്തു.
അവൻ ചെടികൾക്ക് ഇടയിലേയ്ക്ക് ചാഞ്ഞൂ കിടന്നു.
കുറെ കഴിഞ്ഞൂ പോലീസ് വന്നു.
അവർ സ്റ്റേഷനും പരിസരവും അരിച്ചു പെറുക്കുന്നു.
കുറ്റിക്കാട്ടിൽ പതുങ്ങി ഇരിക്കുകയായിരുന്ന രാമനാഥന് പേടി തോന്നി.
അവൻ ഉരുണ്ട് താഴെയ്ക്കിറങ്ങി.
കൊല നടക്കുന്നത് കണ്ട ഏക ദൃക് സാക്ഷി അവൻ മാത്രമാണ്.
അവിടെ നില്ക്കുന്നത് അപകടമാണെന്ന് അവനു തോന്നി. അവൻ താഴെയ്ക്ക് നിരങ്ങി വേഗത്തിൽ നടന്നു.
റെയിൽ-വേ ട്രാക്കിനു കീഴിൽ പാടമാണ്.
പാടവരമ്പത്തൂടെ അവൻ ഓടി ഏങ്ങോടോ..

20090609

ഇടവഴിയിലെ അപരിചിതൻ-4 A

മഴ പെയ്യുന്നു.
പാടത്തിനരുകിലുള്ള വീടിനുമുന്നിലെ അരപ്ലേസിൽ രാമനാഥനെന്ന കുട്ടി ഇരിക്കുന്നു.
ദൂരെ ദൂരെ നീണ്ടു നിവർന്നു കിടക്കുന്ന പാടത്ത് മഴപെയ്യുന്നുണ്ട്.
തലയിൽ പ്ലാസ്റ്റിക്ക് കവചം അണിഞ്ഞ സ്ത്രികൾ ഞാറു പറയ്ക്കുന്നു.
പാടവരമ്പത്തൂടെ വേച്ചുവേച്ചു നടന്നു വരുന്ന അവന്റെ അച്ഛനെ ഉമ്മറപ്പടിയിൽ ഇരുന്ന് കൊണ്ട് അവൻ കണ്ടു.
അയ്യാളെ കണ്ടതും അവൻ ഏങ്ങോടോ ഓടി പോയി.
ഉമ്മറത്തേയ്ക്ക് കയറി വന്നയ്യാൾ തെറിവിളി തുടങ്ങി.
രാമനാഥനെന്ന കുട്ടി ചുവരുകൾക്ക് മറവിൽ ഇരുന്ന് ഏല്ലാം ശ്രദ്ധിച്ചു.
“എടി എരണം കെട്ടവളെ ഇങ്ങോട് ഇറങ്ങിവാടി. എവിടെയാടി നിന്റെ മറ്റവൻ?”
വാതിലുകൾക്ക് മറവിൽ ഇരുന്ന് അവൻ അമ്മയുടെ കരച്ചിൽ കേട്ടു.
എന്നും അമ്മയ്ക്കു കണ്ണീരാണ്.
അമ്മയെക്കുറിച്ച് അലോചിക്കുമ്പോൾ രാമനാഥൻ വല്ലാണ്ടാകും.
ചുവരുകളുടെ മറവിലിരുന്ന് അവൻ കരയും.
“രാമനാഥാ നായിന്റെ മോനെ ഏവിടെയാടാ നീ?.”
അയ്യാളുടെ അലർച്ചകേട്ട് രാമനാഥൻ പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർന്നു.
ഉരലുചാരി ഇരിക്കുകയായിരുന്നു അവൻ അന്നേരം.
“മോനെ ഓടിക്കോ ആ ദുഷ്ടൻ നിന്നെ കൊല്ലും.”
ഉള്ളിലെവിടെയോ അമ്മയുടെ കരച്ചിൽ കേട്ടു.
രാമനാഥൻ ഉരലിനരുകിൽ ഇരുന്ന പഴയ ഒരു വെട്ടുകത്തി എടുത്തു.
“രാമനാഥാ എവിടെയാടാ നീ?.കൊന്നും കളയും അസത്തെ നിന്നെ ഞാൻ.”
അയ്യാൾ വാതിയ്ക്കൽ വന്നിട്ട് നീട്ടിതുപ്പി.
അയ്യാൾ വാതിലുകൾ കടന്ന് ഉള്ളിലേയ്ക്ക് വന്നപ്പോൾ രാമനാഥന്റെ കൈകാലുകൾ വിറച്ചു.
പെട്ടെന്നവൻ കത്തി ആഞ്ഞുവീശി.
അയ്യാളുടെ മുതകത്ത് വെട്ട് കൊണ്ടു.
അയ്യാളുടെ കൊഴുത്ത ശരീരത്തിൽ നിന്നും ചോര അവന്റെ മുഖത്തേയ്ക്ക് തെറിച്ചു.
“ഹഹ്ഹ്”.
വല്ലാത്തൊരലർച്ചയായിരുന്നു അത്.
കരഞ്ഞു കലങ്ങിയ കണ്ണുമായി അമ്മ അടുക്കളകോലായിൽ വരുമ്പോൾ രാമനാഥന്റെ അച്ഛൻ കിടന്ന് പിടയുകയാണ്.
ഭ്രാന്തനെപോലെ രക്തത്തിൽ മുങ്ങി നില്ക്കുന്ന രാമനാഥൻ.
“മോനെ നീ എന്താടാ ചെയ്തെ”.?
“ഞാൻ കൊന്നു ഈ ദുഷ്ടനെ എന്റെ അമ്മയ്ക്കുവേണ്ടി. ഞാൻ കൊന്നു.
അവൻ ഭ്രാന്തനെ പോലെ പിറുപിറുത്തു.
“മോനെ , വേണ്ടാ നീ ആരേംകൊന്നിട്ടില്ല എങ്ങോടെലും പോയ്ക്കോ.”?
എങ്ങോടെലും പൊയ്ക്കോ എങ്ങോടെലും“. അമ്മ പിറുപിറുത്തു.
“അമ്മേ ഞാൻ.”
“എന്റെ മോനെ പോലീസ് പിടിച്ചു കൊണ്ട് പോകുന്നത് അമ്മയ്ക്ക് കാണണ്ട.അമ്മയാ കൊന്നത് ഇയ്യാളെ മോൻ പൊയ്ക്കോ?.”
“അമ്മേ?.”
“മോൻ നില്ക്കരുത് ഇവിടെ ഓടി പൊയ്ക്കോ വേഗം.”
അമ്മ കരഞ്ഞ് കൊണ്ട് അലറി.
അവന്റെ കൈയ്യിൽ നിന്നും വെട്ടുകത്തി താഴെ വീണൂ.
ചോരപുരണ്ട കത്തികൊണ്ട് അവന്റെ അമ്മ അയ്യാളെ വീണ്ടും വീണ്ടും വെട്ടി.
വാതിലുകൾക്ക് മറവിലിരുന്ന് അവൻ അത് കണ്ടു.
പിന്നെയവൻ ഭീതിയോടെ ഓടിപ്പോയി.
ചോരയൊലിച്ച് ഷർട്ടുമായി പാടവരമ്പത്തൂടെ അവൻ ഓടി.
തോട്ടിലൂടെ ഇറങ്ങി ഇടവഴികൾ കയറി അവൻ ഓടിപൊയ്കൊണ്ടിരുന്നു.
മഴ പെയ്യുകയാണ് വീണ്ടും.
ട്രെയിന്റെ ചൂളം വിളിക്കേട്ട് രാമനാഥൻ ചിന്തകൾ വിട്ടുണർന്നു.
അയ്യാൾ കമ്പാർട്ട്മെന്റിലെ വാതിലിനരുകിൽ വന്നിരുന്നു.
മഴ നനഞ്ഞൊലിക്കുന്ന ഇരുട്ടിലെ വൃക്ഷങ്ങൾക്ക് മറവിലേയ്ക്ക് നോക്കിവീണ്ടും എന്തൊക്കെയോ ചിന്തിച്ച് അയ്യാളിരുന്നു.
“നിങ്ങൾ ഉറങ്ങിയില്ല്യേ?.”
കുട്ടിയുടെ അച്ഛനായിരുന്നു അത്.
“ഇല്ല എനിക്ക് ഉറക്കം വരണില്ല.”
“എന്താണ് നിങ്ങൾ വായിച്ചു കൊണ്ടിരുന്നത്?.”
രാമനാഥനാ ചോദ്യം ഇഷ്ടപെട്ടില്ല.
“ഒന്നുല്ല്യാ.”
അയ്യാൾ മഴയത്തേയ്ക്ക് നോക്കികൊണ്ട് പറഞ്ഞു.
വീണ്ടും ട്രെയിൻ ചൂളം വിളിച്ചപ്പോൾ കുട്ടിടെ അച്ഛൻ പറഞ്ഞൂ.
“നല്ല തണുത്തകാറ്റുണ്ട് ഇളയകുട്ടിക്ക് പനിടെ ലക്ഷണം പോലെ നിങ്ങൾ ആ ഷട്ടർ താഴ്ത്ത്.
കുട്ടിടെ അച്ഛൻ പറഞ്ഞൂ.
അയ്യാൾ ഒന്നും പറയാതെ അകത്തേയ്ക്ക് പോയി.അയ്യാളുടെ സീറ്റിൽ വന്നിരുന്നു.
കുട്ടിടെ അച്ഛൻ ഷട്ടർ താഴ്ത്തി അയ്യാളുടെ ഭാര്യയ്ക്ക് അരുകിൽ വന്നിരുന്നു.മദ്രാശിക്കു പോകേണ്ട വൃദ്ധനും വൃദ്ധയും നല്ല ഉറക്കത്തിലാണ്.

20090608

ഇടവഴിയിലെ അപരിചിതൻ-4

“കൊന്നും കളയും ഞാൻ അസത്തെ.”
ഇരുണ്ട മുറിയുടെ ചുവരിലേയ്ക്ക് കൊമ്പൻ മീശകാരനായ അയ്യാൾ ഭാര്യയെ അമർത്തി കൊണ്ടിരുന്നു.
കൊച്ചുകുട്ടിയാ‍യ രാമനാഥൻ വാതിൽ പാളിയ്ക്ക് മറവിൽ ഭീതിയോടെ നിന്നു.
അവനും അയ്യാളെ ഭയമാണ്.
അയ്യാളുടെ കണ്മുന്നിൽ വന്നാൽ ചിലപ്പോ അയ്യാൾ അവനെയാകും കൊല്ലുക.
“ഈ നശിച്ചവന്റെ കാലുകണ്ടപ്പോൾ മുതൽ തുടങ്ങിയതാടി എന്റെ കഷ്ടകാലം.
അയ്യാൾ പല്ലുകൾ ഞെരിച്ചു.
“എന്നെ ഒന്നും ചെയ്യല്ലെ? നിങ്ങൾ പറഞ്ഞിട്ടല്ലെ ഞാൻ അന്ന് ഇറങ്ങി പോന്നത്.”
“അതെ ആ ശപിക്കപെട്ട ജന്മത്തെകൊണ്ട് തന്തയെന്ന് വിളിക്കാൻ ഞാൻ നിന്നു തരുമെന്ന് നീ കരുതിയോടി അന്ന്?.”
അയ്യാൾ ഭാര്യയെ വീണ്ടും ചുവരിനോട് ചേർത്ത് അമർത്തി.
“കുടിച്ച് കുടിച്ച് ലക്കില്ല. എന്നിട്ട്., എന്തും ചെയ്യാല്ല്യോ?.”
“ഭാസ്കരാ“
പുറത്തു നിന്നും ആരോ വിളിച്ചു അന്നേരം.
അയ്യാൾ കിറി തുടച്ച് അവളെ നോക്കി.
ഫു അയ്യാൾ അവരുടെ മുഖത്തേയ്ക്ക് കാറിതുപ്പിട്ട് കലിപ്പോടെ പുറത്തിറങ്ങി.
അവർ നിന്നു കരഞ്ഞു.
മുഖത്ത് കൊഴുത്തതുപ്പൽ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.അതിൽ കണ്ണീരും കൂടി കലർന്ന് താഴേയ്ക്ക് ഒഴുകി.
വാതിൽ പാളിയ്ക്ക് മറവിൽ നില്ക്കുകയായിരുന്ന രാമനാഥൻ വാതിൽ പതിയെ കരയിച്ചു.
അമ്മ അവനെ കണ്ടു.
അമ്മ ഏങ്ങലടിച്ചു കൊണ്ട് അവനെ നോക്കി.
രാമനാഥനും കരഞ്ഞു.
അവൻ കണ്ണുകൾ ഒപ്പികൊണ്ട് അമ്മയുടെ അടുത്തെത്തി.
അവർ അവന്റെ നെറുകയിൽ തലോടി കൊണ്ട് നിലത്തിരുന്നു.
അമ്മയുടെ മുഖത്ത് കൂടി ഒഴുകിയ തുപ്പൽ അവൻ തുടച്ചു.

20090607

ഇടവഴിയിലെ അപരിചിതൻ-3

മെല്ലെ ഇരുട്ട് പരക്കാൻ തുടങ്ങുന്നു.
പാളത്തിന് ഇരുപ്പുറവുമുള്ള കണ്ടങ്ങളിൽ മഴ പെയ്യുന്നുണ്ട്.
ഏങ്ങോ ഒരു വീടോ കുടിലോ കാണാനില്ല.
വിജനമായ ഭാഗത്തൂടെയാണ് ട്രെയിൻ പോകുന്നതെന്ന് അയ്യാൾക്ക് തോന്നി.
കമ്പാർട്ട്മെന്റിൽ ഡോറിനരുകിൽ നില്ക്കുകയായിരുന്ന അയ്യാൾ പെട്ടെന്ന് സീറ്റിനടുത്തേയ്ക്ക് വന്നിരുന്നു.
അയ്യാളുടെ അടുത്ത സീറ്റിൽ വൃദ്ധരായ ദമ്പതിക്കളും അവരുടെ കൊച്ചുമകനും ഇരിക്കുന്നു.
കൂടാതെ നേരത്തെ അയ്യാളൊടൊപ്പം ഉണ്ടായിരുന്ന ആ അച്ഛനും അയ്യാളുടെ ഭാര്യയും അവരുടെ കുട്ടികളും.
അയ്യാൾ എന്തോ അലോചിച്ചിരിക്കുകയാ‍ണ്.
തണുത്തകാറ്റ് ജാലകത്തിലൂടെ അകത്തേയ്ക്ക് കടക്കാൻ തുടങ്ങിയപ്പോൾ അയ്യാൾ ഷട്ടർ താഴ്ത്തി.
ആരേലും ഇല്ല്യെൽ വന്ന് താഴ്ത്തും.അതിന് ഇടവരുത്തരുതെന്ന് അയ്യാൾക്ക് തോന്നിയിട്ടുണ്ടാകണം.
കുറച്ച് കഴിഞ്ഞ് അയ്യാൾ ബാഗ് എടുത്ത് അതിൽ നിന്നും ഒരു ഡയറി എടുത്ത് വച്ചു.
സെപ്തബർ 14
അയ്യാൾ എന്തോ വായിച്ചു.
നനുത്ത അക്ഷരങ്ങളിലൂടെ കൈയ്യോടിച്ച് അയ്യാൾ കുനിഞ്ഞിരുന്നു.
അയ്യാളുടെ മനസ്സിൽ പാടവരമ്പത്തൂടെ ഒരു കുട്ടി ഓടുകയാണ്.
അവന്റെ നെറ്റിപൊട്ടിയിട്ടുണ്ട്.
നെറ്റിയിൽ നിന്നും കവിളിലേയ്ക്ക് ഒലിച്ചിറങ്ങുന്ന ചോരയിൽ കൈപ്പത്തി അമർത്തികൊണ്ടാണ് അവൻ ഓടുന്നത്.
പെട്ടെന്ന് ട്രെയിന്റെ കൂകൽ വിളിക്കേട്ട് അയ്യാൾ ഉണർന്നു.
ട്രെയിനിലിരുന്ന് കുട്ടിടെ അമ്മ സംസാരിക്കുകയാണ്.
“അവിടെ ചെന്നാൽ ഇവനെ സ്കൂളിൽ ചേർക്കണം.നാട്ടിലെ മലയാളം സ്കൂളിൽ പഠിച്ചതുകൊണ്ട്
ഭാഷയൊക്കെ മറന്നിട്ടുണ്ടാകും അവൻ.
“ങും.”
കുട്ടിടെ അച്ഛൻ മൂളി കേൾക്കുന്നു.
“നിങ്ങളുടെ അച്ഛനായിരുന്നു നിർബന്ധം മോൻ മലയാള സ്കൂളിൽ പഠിച്ചാൽ മതീന്ന്.ഇക്കാലത്ത്
ഇംഗ്ലീഷ് അറിഞ്ഞില്ല്യേൽ എന്തിനു കൊള്ളാം..അവിടെ ചെല്ലുമ്പോൾ അറിയാം ഇവന്റെ പഠിത്തത്തിന്റെ ഗുണം
.“
അവന്റെ അമ്മ നെറുകയിൽ തലോടുന്നു.
കുട്ടിടെ കണ്ണുകൾ വൃദ്ധദമ്പതിക്കളുടെ നടുവിൽ ഇരിക്കുന്ന കുട്ടിയിലാണ്.
അവർ പരിചിതഭാവത്തിൽ പരസ്പരം നോക്കി ചിരിക്കുന്നു.
“കേരളം കടന്നോ?”
വൃദ്ധൻ കുട്ടിടെ അച്ഛനോട് തിരക്കി.
“ഇല്ല പാലക്കാട് ആകുന്നതെയുള്ളു.”
“നല്ല തണുപ്പല്ലെ?ഇത് പുതച്ചോളു.”
വൃദ്ധ ബാഗിൽ നിന്നും ഒരു സെറ്റർ എടുത്ത് വൃദ്ധനു നല്കി.
“നിങ്ങളെങ്ങോട്ടാ?”
കുട്ടിയുടെ അച്ഛൻ തിരക്കി.
“മദ്രാശീല് മകന്റെ അടുത്ത് പോകുവാ.
കുട്ടിടെ അച്ഛൻ അവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ നോക്കി.
“മകന്റെ കുട്ടിയാ.”
“എന്താ മോന്റെ പേര്?.”
“അപ്പു.”
കുട്ടികൾ പരസ്പരം നോക്കി ചിരിക്കുന്നു.
ട്രെയിൻ ഒന്ന് കൂടി കൂകി വിളിച്ചു.
രാമനാഥൻ ട്രെയിന്റെ ഷട്ടർ തുറന്നു പുറത്തേയ്ക്ക് നോക്കി.
മഴ കുറഞ്ഞിരിക്കുന്നു.
അകലെ മിന്നൽ പിണരുകൾ കാണാം.
ദൂരെ എവിടെയോ മഴ പെയ്യുന്നു.
തണുത്തകാറ്റ് ഉള്ളതു കൊണ്ട് അയ്യാൾ ഷട്ടർ താഴ്ത്തി.