നമ്മുടെ നിത്യജീവിതത്തിൽ നിന്നും അനുദിനം അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന മലയാളം പദങ്ങൾ നിരവധിയാണ്.
ഒരു പൊതുസദസ്സിൽ നാം ഭാര്യയെയോ ഭർത്താവിനെയോ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്
ഭർത്താവ്:ഇതാട്ടോ എന്റെ വൈഫ്.
ഭാര്യ:സുചി നീയെന്റെ ഹസ്സിനെ കണ്ടിട്ടില്ലല്ലോ അതാ പുള്ളി.
ഇതാണ് എന്റെ ഭാര്യ.അല്ലേൽ ഇതാണ് എന്റെ ഭർത്താവ് എന്നു പറയുന്നത് തങ്ങളുടെ പൊങ്ങച്ചത്തിന് എന്തോ കുറവായിട്ടാണ് പലരും കാണുന്നത്.
ആരേയും അങ്കിൾ എന്നു വിളിക്കുന്നത് സായിപ്പിന്റെ നാട്ടിൽ നിന്ന് മലയാളി കടം വാങ്ങിയ ഒരു ശീലമാണ്.
“മോളെ ആ അങ്കിളിന് ഒരു താങ്ക്സ് പറയു.
തങ്ങളുടെ കുട്ടികളിൽ ചെറുപ്പത്തിലെ തന്നെ ഒരു സായിപ്പിന്റെ സംസ്ക്കാരം കോരിയിടാൻ മുതിർന്നവർ ശ്രമിക്കുന്നു.
അതുപോലെ സോറി പറയുക.
എന്തിനും ഏതിനും സോറി പറയുന്നതും മലയാളിയുടെ ശീലമായി കഴിഞ്ഞിരിക്കുന്നു.
ഞാൻ ബിസ്സിയാ നീ കുറച്ചു കഴിഞ്ഞ് വിളിക്ക്. എടാ നീയെനിക്ക് ഒരു മെയില് അയ്ക്ക്.
എന്നെന്താ കുക്ക് ചെയ്തെ? ഞാൻ കിച്ചനിൽ ആയിരുന്നു.
ഭയങ്കര ട്രാഫിക്ക് ജാം
നാം നിരന്തരം ഉപയോഗിക്കുന്ന പദങ്ങൾ എത്രയെന്ന് വെറുതെയൊന്ന് കണ്ണോടിച്ചാൽ മനസ്സിലാകും.