20080504

വാര്‍ദ്ധ്യക്യ കാലത്തെ ഒറ്റപെടലുകള്‍

ഈയടുത്തകാലത്ത്‌ ഗുരുവായുരില്‍ വചു ഒരമ്മയെ ഞാന്‍ പരിചയപെട്ടു।അവിവാഹിതയായ ഒരു റിട്ടേര്‍ഡ്‌ ടിഛറായിരുന്നു അവര്‍.അവരുടെ ചേഛിയുടെ മകള്‍ക്കൊപ്പമാണു അവര്‍ താമസിക്കുന്നത്‌.ഞാന്‍ അമ്പലക്കുളത്തിനു സമീപം നില്‍ക്കുന്നതു കണ്ടു അവര്‍ സമയം ചോദിചു കൊണ്ടാണു എന്റെ അടുത്തേക്കു വന്നത്‌. സമയം പറഞ്ഞ കൂട്ടത്തില്‍ അമ്മയുടെ വിട്‌ എവിടെയാണെന്നു ഞാന്‍ തിരക്കി.അവര്‍ പെട്ടെന്നു കരഞ്ഞു എനിക്കും പെട്ടെന്നു വല്ലാതെയായി.പരിഭ്രമിഛു നിന്ന എന്നോടു അവര്‍ പറഞ്ഞു.എനിക്കാരുമില്ല മോനെ ...? ഇടക്കു ഭഗവാന്റെ അടുത്തു വരും.കല്ല്യാണം കഴിക്കണ്ട സമയത്ത്‌ ആരും എന്നെ കല്ല്യാണം കഴിഛയിചില്ല.ചേഛിടെ മോള്‍ക്കൊപ്പമാണു ഞാന്‍ താമസിക്കുന്നത്‌.എനിക്കു പെന്‍ഷന്‍ ഉള്ളതു കൊണ്ടു അവരെന്നേ ഇറക്കി വിടുന്നില്ല.പെന്‍ഷന്‍ കിട്ടിയാല്‍ ആ പൈസ അന്നു തന്നെ അവര്‍ പിടിചു വാങ്ങും.ആ അമ്മ വിങ്ങിപ്പൊട്ടികൊണ്ടു പറഞ്ഞു. ഈ രംഗം കുറെ ദിവസം എന്റെ മനസ്സില്‍ നീറ്റലായിരുന്നു.ഇതൊരൊറ്റപ്പെട്ട സംഭവമല്ല പ്രായമായ മാതാപിതാക്കളും വ്രദ്ധ ജനങ്ങളും നമ്മുടെ സമുഹത്തില്‍ അനുദിനം ഒറ്റപ്പെട്ടുക്കൊണ്ടിരിക്കുകയാണു.മുത്തശ്ശിയുടെ മടിയിലിരുന്നു കഥകള്‍ കേട്ടതും മുത്തശ്ശന്റെ കൈപിടിചു തൊടിയിലുടെ നടന്നു പ്രകൃതിയുടെ കൗതുകങ്ങള്‍ ആസ്വദിഛതും വരും തലമുറ വെറും കെട്ടുകഥകള്‍ പോലെ കൊണ്ടു നടക്കും.ഇന്റര്‍നെറ്റും ചാനലുക്കളും നിറഞ്ഞ ഈ കാലഘട്ടത്തില്‍ഏതേലും മ്യുസിയത്തിലെ പ്രതിമകള്‍ പോലെ നൊക്കി കാണാനും ഗോഷ്ടി കാട്ടാനും കഴിയുന്ന ബിംബങ്ങളാണ മുത്തശ്ശിയും മുത്തശ്ശനുമെന്നൊക്കെ അവര്‍ക്കു തോന്നി പൊകും.
യുറോപ്പിലും ആമേരിക്കയിലും ഒക്കെ നേഴ്സായും മറ്റും പോകുന്ന മക്കള്‍ അവര്‍ അവിടെ സായിപ്പിന്റെ അപ്പനും അമ്മയ്കും സേനഹം വാരിചൊരിയുമ്പോള്‍ സ്വന്തം മാതാപിതാക്കള്‍ തങ്ങളുടെ മക്കളെ ഒന്നു കാണാന്‍ കൊതിപുണ്ടൂ ഏതെലും വ്രദ്ധസദനത്തില്‍ വേദനയോടെ കാത്തിരിക്കുന്ന അവസഥ വെറുതെ ഒന്നു സങ്കല്‍പ്പിചു നോക്കു।

ഈ അടുത്ത കാലത്ത്‌ മൂവാറ്റുപുഴ.പെരുമ്പാവുര്‍ തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രിക്കളില്‍ നിന്നും പതിനഞ്ചോളം വ്രദ്ധരായ സ്ത്രിക്കളെ കണ്ടെത്തുകയുണ്ടായി.ചെറു രോഗങ്ങളുടെ പേരില്‍ അഡമിറ്റാകുന്ന ഇവര്‍ നെഞ്ചു വേദനയെന്നും പുറം വേദനയെന്നും പറഞ്ഞു അടുത്തടുത്തുള്ള ആശുപത്രിക്കളില്‍ മാറി മാറി അഡമിറ്റാകുന്നു. മക്കളില്‍ നിന്നും മരുമക്കളില്‍ നിന്നും കിട്ടിയ തികതാനുഭവങ്ങളാണു ഇത്തരം സാഹചര്യങ്ങളില്‍ കഴിഞ്ഞു കൂടാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്‌.പണക്കാരായ മക്കളുടെ മാതാപിതാക്കള്‍ ലക്ഷ്വറി വ്രദ്ധാസദങ്ങളില്‍ ഉറങ്ങുമ്പോള്‍ മേല്‍പറഞ്ഞ കൂട്ടര്‍ ആരാധനാലയങ്ങളും കടത്തിണ്ണകളും തങ്ങളുടെ സങ്കേതമാക്കുന്നു.മനുഷ്യന്റെ സേനഹമില്ലായിമ പണത്തോടുള്ള അന്ധമായ താല്‍പര്യങ്ങളും മൂലം ആനാഥമാക്കപെടുന്നവരാണിവരില്‍ ഏറെയും.സേനഹസദനം,അഗതി മന്ദിരം,വ്രദ്ധസദനം തുടങ്ങിയ പണത്തിന്റെ വലുപ്പ ചെറുപ്പം നോക്കി താമസിക്കാന്‍ കഴിയുന്ന ഒരുപാടിടങ്ങള്‍ ഇന്നു കേരളത്തിലുണ്ട്‌.
വ്രദ്ധരായ മാതാപിതാക്കളെ ഒറ്റപ്പെടുത്തുന്ന മക്കള്‍ക്കു കടുത്ത ശിക്ഷ ലഭിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടു വന്നിട്ടുണ്ട്‌।കേരളത്തില്‍ ഈ നിയമം എങ്ങനെ ഫലപ്രദമാകും എന്നു കണ്ടറിയണം.നെൂ ജനറേഷനു തങ്ങളുടേ സ്വാകര്യതകള്‍ കിളവനും കിളവിയും ചേര്‍ന്നു അപഹരിക്കുമെന്ന പേടിയുണ്ടാകാം.മറ്റുചിലര്‍ക്കു അവര്‍ മുറുക്കുന്നതും തുപ്പുന്നതും ഒക്കെ വലിയ തെറ്റായിരിക്കും.അടങ്ങി വല്ലോടത്തും ഇരുന്നോണം എന്ന മനോഭാവത്തോടേ അവര്‍ മക്കളുടെ വിട്ടുതടങ്കലില്‍ അകപ്പേട്ടേക്കാം(പത്മരാജന്റെ തിങ്കളാഴ്ഛ നല്ല ദിവസം എന്ന സിനിമയിലെ അമ്മയെ നമ്മുക്കു ഓര്‍ക്കാം.മക്കളെ പോലെ മരങ്ങളെയും സേനഹിച ആ അമ്മ ഒരോ മരത്തിനും മക്കളുടെ പേരിട്ടു വിളിഛു.അവസാനം മക്കളെല്ലം കുടി ആ അമ്മയെ വ്രദ്ധ സദനത്തില്‍ കൊണ്ടു ചെന്നാക്കുകയാണു പത്മരാജന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പെ വരാനിരിക്കുന്ന ഒരു വലിയ വിപത്തിന്റെ സുചന തന്റെ ചലചിത്രത്തിലൂടെ നമ്മുക്കു കാട്ടി തന്നു.)ഏതായാലും ഒരു കാര്യം ഉറപ്പ്‌ മക്കളെ ഒരുപ്പാടു സേനഹിക്കുന്ന അവരില്‍ ഒരാളും ഒരു കോടതി മുറിയിലും നാളെ പരാതിയുമായി വന്നെത്തില്ല.
നമ്മുടെ അഛനും അമ്മക്കും ഒപ്പം മുത്തശനും മുത്തശിയുമ്മൊക്കെ കൊതിക്കുന്നത്‌ നമ്മുടെ ഒരിറ്റു സേനഹത്തിനാണു.നമ്മുടെ കുട്ടിക്കളെ തലോലിക്കാനും അവരെ മടിയിലിരുത്തി കഥകള്‍ പറഞ്ഞു കൊടുക്കാനും സന്ധ്യ്ക്കു കൊചു മക്കളെ അടുത്തിരുത്തി നാമം ജപിക്കാനും കുരിശുവരക്കാനുമൊക്കെയാണു.അവരുടെ ഈ ചെറിയ അഗ്രഹമെങ്കിലും സാധിചു കൊടുത്തു കൂടെ നമ്മുക്കു.....?വയസു കാലത്തു എല്ലാം ഉണ്ടായിട്ടും അനാഥത്തിന്റെ വേദനകള്‍ പേറി ഏകാകിയായി ഏതേലും വ്രദ്ധ സദനത്തിന്റെ നാലു ചുവരുക്കള്‍ക്കുള്ളില്‍ എരിഞ്ഞടങ്ങാനുള്ളതല്ല നമ്മുടെ വ്രദ്ധ മാതാപിതാക്കള്‍.നാളെ സേനഹമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ അവരെ നമ്മുക്കാവശ്യമാണു.
കുറിപ്പ്‌-ഇന്ത്യയില്‍ ഏറ്റവും അധികം വ്രദ്ധസദനങ്ങളുള്ള സംസ്ഥാനം കേരളമാണു.
എഴുതിയത്‌ അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ at
11:18

4 അഭിപ്രായങ്ങള്‍:
അനൂപ്‌ എസ്‌ നായര്‍ കോതനല്ലൂര്‍ said...
പ്രായമായ മാതാപിതാക്കളെ തനിഛാക്കി സ്വന്തം സുഖാസക്തി തേടി പോകുന്ന പുത്തന്‍ തലമുറയുടെ ജീവിത വിക്ഷണങ്ങളോടു നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു........?
09 January 2008 11:42
വാല്‍മീകി said...
വളരെ നല്ല കുറിപ്പ് അനൂപ്. ചിന്തിക്കേണ്ട വിഷയം.
09 January 2008 14:43
വേണു venu said...
അനൂപേ, ഇന്നത്തെ ന്യൂക്ലിയര്‍‍ ഫാമിലിയും കുട്ടുകുടുംബത്തിന്‍റെ തകര്‍ച്ചയും ആണു് കൂടുതലും കാരണമെന്നു തോന്നുന്നു.നല്ല വീഷയം.അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ.ടീച്ചര്‍‍, ചേച്ചി. ച്ച യാണു്. ഛ അല്ല.വൃദ്ധ വ്ര അല്ല.
09 January 2008 21:22
ഒരു “ദേശാഭിമാനി” said...
ഓര്‍ത്തു ഓര്‍ത്തു മനസ്സിനെ നാളുകളായി വിമ്മിഷ്ട പെടുത്തി ക്കൊണ്ടിരുന്ന ഒരു വിഷയമാണു താങ്കള്‍ പറഞ്ഞതു. ഈ വിഷയത്തെ പറ്റി എന്തെങ്കിലും പറയാന്‍ തുടങ്ങുന്നതിന് മുമ്പു തന്നെ ഈ നെറികെട്ട തലമുറയെ ഓര്‍ത്ത് ഞരമ്പുകള്‍ വലിഞ്ഞു മുറുകുമായിരുന്നു.പണഭ്രാന്തന്മാരും, അച്ഛിഭ്രാന്തന്മാരുമായ നെറികെട്ട മക്കളേ! ഓര്‍ക്കു “അപ്പാപ്പനു കുത്തിയ പാള അപ്പനും”!