20090618

ഇടവഴിയിലെ അപരിചിതൻ-11

ട്രെയിന്റെ നീട്ടിയുള്ള ചൂളം വിളിക്കേട്ട് രാ‍മനാഥൻ ഉണർന്നു.
കുട്ടികളുടെ അമ്മ ഫ്ലാസകിൽ നിന്നും ഗ്ലാസ്സിലേയ്ക്ക് ചായ പകരുകയാണ്.
അവരുടെ ഭർത്താവിനു ചായകൊടുത്തു.
രാമനാഥൻ ഒരു കോട്ട് വായ് വിട്ട് ജാലകത്തോട് നോക്കി കാലുകൾ നീട്ടി വച്ചു.
ചായ കുടിക്കുന്നതിനിടയിൽ കുട്ടികളുടെ അച്ഛൻ രാമനാഥനെ നോക്കി ചോദിച്ചു.
“നിങ്ങൾക്ക് ചായ വേണോ?.
എന്നിട്ട് ഭാര്യയെ നോക്കി ആയ്യാൾ പറഞ്ഞു.
“അദേഹത്തിനു കൂടി ഒരു ഗ്ലാസ്സ് ചായ് കൊടുക്ക്.”
രാമനാഥൻ ചായ വേണമെന്നോ വേണ്ടന്നോ പറഞ്ഞില്ല.
അവർ ചായ നീട്ടിയപ്പോൾ ആയ്യാൾ വാങ്ങി.
കമ്പാർട്ട്മെന്റിൽ വൃദ്ധൻ നല്ല ഉറക്കമാണ്.
കുട്ടിയെയും കൊണ്ട് വൃദ്ധ പല്ലു തേയ്ക്കാനോ മറ്റോ പോയിരിക്കുകയാണ്.
രാമനാഥൻ ചായ കുടിച്ചു.
“അടുത്ത സ്റ്റേഷൻ അടുക്കാറായെന്നു തോന്നുന്നു.”
കുട്ടികളുടെ അച്ഛൻ പറഞ്ഞു.
രാമനാഥൻ എഴുന്നേറ്റ് ചുറ്റും നോക്കി.പിന്നെ ഡോറിനരുകിലേയ്ക്ക് നടന്നു.
മാവുകൾ ഇരു സൈഡും നിറഞ്ഞ പാളത്തിനപ്പുറം തരിശുനിലങ്ങളാണ്.
അവിടെ കന്നുകാലുകൾ മേയുന്നു.
അയ്യാൾ വാതിയ്ക്കിലെ കമ്പിയിൽ പിടിച്ചു നിന്നു.
അകന്നകന്നു പോകുന്ന പാടങ്ങൾ.
മനസ്സ് തണുത്ത പ്രഭാതത്തിലേയ്ക്ക് വീണ്ടും.
“ഖാദറെ ഞാനിങ്ങ് വന്നു.”
മുറ്റത്തെ വേലിപ്പടർപ്പ് കടന്ന് പരുക്കനായ ഒരു മനുഷ്യൻ.
ഉമ്മറത്തിരിക്കുകയായിരുന്ന രാമനാഥൻ എഴുന്നേറ്റു.
“ആരാ രാമു അവിടെ?.”
രാമനാഥൻ ഒന്നും മിണ്ടിയില്ല.
ഖാദർ ഉമ്മറത്തേയ്ക്ക് ഇറങ്ങി വന്നു.
തണുപ്പുകാരണം അയ്യാൾ കറുത്ത കമ്പിളി പുതച്ചിട്ടുണ്ട്.
“ങാ,തൊമ്മിയോ ഇതെപ്പോഴാ വന്നേ?.”
“രാവിലത്തെ വണ്ടിയ്ക്ക് പോന്നു.”
“പശു കോഴി ഒരോ മോഷണങ്ങളുമായിട്ട് നീയെത്രനാളാ ഇങ്ങനെ?” ഇനിയേലും മാന്യമായിട്ട് എന്തേലും ഒരു തൊഴിലു ചെയ്ത് ജീവിക്ക്.”
“ആ‍ഗ്രഹമില്ലാഞ്ഞിട്ടല്ല ഖാദറെ, ആര് തരാനാ ഇവിടെ എനിക്ക് ഒരു തൊഴില്?. പിന്നെ ശീലിച്ചുപോയ
പണിയിതാ മോഷണം.ഇടയ്ക്ക് പോലീസ് പിടിച്ചാലും പട്ടിണി കിടക്കേണ്ടി വരില്ലാല്ലോ?.”
പുറത്തെ സംസാരം കേട്ടിട്ട് റം ല ഉമ്മറത്ത് വന്ന് തലക്കാട്ടി.
തൊമ്മിയെ കണ്ട് അവൾ പെട്ടെന്ന് ഉള്ളിലേയ്ക്ക് വലിഞ്ഞൂ.
“നിന്റെ മോളങ്ങ് വലുതായല്ലോടാ ഖാദറെ,“ ഓൾക്ക് പുയ്യാപ്ലേയൊന്നും വേണ്ടായോ?.”
“ഒരോന്ന് ഒത്തുവരുമ്പോൾ കാശിന്റെ കാര്യത്തിൽ ബുദ്ധിമുട്ട്. ങാ, ഈ വർഷമേലും അതുനടത്തിവിടണമെന്നാ.”
“ബാപ്പു,ബാപ്പു”
ഉള്ളിൽ നിന്നും അന്നേരം മകൾ വിളിച്ചു.
പുറത്തിരിക്കുകയായിരുന്ന രാമനാഥന്റെ കണ്ണുകൾ അന്നേരം ഖാദറിന്റെ കണ്ണുകളുമായി ഉടക്കി.
ഖാദർ എഴുന്നേറ്റ് ഉള്ളിലേയ്ക്ക് പോയി.
“അയ്യാളോടെന്തിനാ ഒരോന്നൊക്കെ പറയണെ?”നിയ്ക്ക്പ്പോ കല്ല്യാണം വേണമെന്ന് ഞാൻ പറഞ്ഞോ ബാപ്പുവിനോട്?.”
അയ്യാൾ ചിരിച്ചു.
ഉമ്മറത്തിരിക്കുകയായിരുന്ന തൊമ്മി രാമനാഥനോട് തിരക്കി
“നീയേതാ?.”
“ബന്ധുവാ.”
“നീ ഉള്ളിൽ ചെന്ന് ഒരു തീകൊള്ളി എടുത്തോണ്ടുവാ.”ഒരു ബീഡി കത്തിക്കട്ടേ.’
രാമനാഥൻ എഴുന്നേറ്റ് ഉള്ളിലേയ്ക്ക് നടന്നു.
അവന് ഈർഷ്യമുണ്ടായിരുന്നു.
അടുപ്പിൽ നിന്നും തീകൊള്ളിയെടുത്തപ്പോൾ ഇത്ത വഴക്കു പറഞ്ഞു.
“അതെന്തിനാ?.”
“അയ്യാൾക്കാ.”
“കൊണ്ടുകൊടുക്ക്.” റം ല ബാപ്പുവിനെ നോക്കി ദേഷ്യത്തോടെ അവനോട് പറഞ്ഞു.
അവൻ വിറക് കൊള്ളി കൊണ്ടുപോയി അയ്യാൾക്ക് കൊടുത്തു.
അയ്യാൾ ബീഡി ചുണ്ടത്ത് വച്ച് തീ ഊതി വലിക്കുന്നതു കണ്ട് അവൻ നോക്കിയിരുന്നു.
മുറ്റത്തൂടെ റം ല ഏങ്ങോടോ മാറിയപ്പോൾ ഒരു വൃത്തിക്കെട്ട നോട്ടം അയ്യാൾ
അവൾക്ക് സമ്മാനിച്ചു.
രാമനാഥന് വല്ലാതെ ദേഷ്യം വന്നു.
അവൻ പല്ലുകൾ ഇറുമി.

2 അഭിപ്രായങ്ങൾ:

ചാണക്യന്‍ പറഞ്ഞു...

വായിക്കുന്നുണ്ട്....

ഇങ്ങനെ അല്പം പോലും ഇന്റെര്‍വെല്‍ ഇല്ലാതെ പോസ്റ്റിയാല്‍ വിഷമിച്ചു പോവുമേ:):):)

ഗന്ധർവൻ പറഞ്ഞു...

ബാക്കി വരട്ടെ:0)