20090617

ഇടവഴിയിലെ അപരിചിതൻ-10

രാമനാഥൻ ഉമ്മറത്ത് തൂണിൽ ചാരിയിരുന്നു.
വേലിയ്ക്കരുകിലൂടെ ഒരു സ്ത്രി തലയിൽ പുല്ലുമായി നടന്നു പോയി.
പിന്നിൽ നിന്നും ഒന്നുരണ്ട് ആടുകളുമായി റം ല മുൻ വശത്തേ മുറ്റത്തേയ്ക്ക് വന്നു.
“നീ വെറുതെ ഇരിക്കുവാ, വാ താഴ്വരയിൽ പോകാം.”
“ഞാൻ ഇല്ല.”
“ഇല്ല്യേൽ നീ പോരണ്ട .അവിടെ ഇരുന്നോളു., തനിച്ചിരുന്നോളു.”
അവളുടെ മുഖത്തുണ്ടായ ഭാവമാറ്റം അവനെ ചെറുതായൊന്നു വേദനിപ്പിച്ചു.
അവൾ വേലിക്കെട്ട് കടന്ന് നടന്നപ്പോൾ അവൻ വിളിച്ചു.
“ഇത്താ, ഞാനും വരാം.”
“എന്തിന്?. നിനക്ക് തന്നെ ഇരിക്കുന്നതല്ലെ ഇഷ്ടം.അവിടെ ഇരുന്നോളു.”
“ഞാൻ വെറുതെ പറഞ്ഞതാ,ഇത്താ ഞാനും വരാം.”
“ങും. നീയും പോന്നോളു. പിന്നെ നീയി ഉടുപ്പൊക്കെ ഒന്ന് മാറ്റ് വല്ലാതെ കീറിമുഷിഞ്ഞിരിക്കുന്നല്ലോ?”
“നീയി ഈ ആടിനെ ഒന്ന് നോക്ക്.ബാപ്പുവിന്റെ ഷർട്ട് ഞാൻ എടുത്ത് വരാം.”
അവൾ ഉള്ളിലേയ്ക്ക് കയറി.
രാമനാഥൻ ആടുകളുടെ അടുത്തിരുന്ന് അതിന്റെ ചെള്ള് പറിച്ചു.
“രാമു ദാ മുണ്ടും ഷർട്ടും.ഇതിട്ടോളൂ.”
അവൾ ഉമ്മറത്ത് അരപ്ലേസിൽ ഷർട്ടും മുണ്ടും വച്ചിട്ട് വിളിച്ചു.
അവൻ ആടിനെ വിട്ടിട്ട് അങ്ങോട് ചെന്നു.
റം ല ആന്നേരം ആടുകളുടെ അടുത്തേയ്ക്ക് വന്നു.
“ഷർട്ടിട്ട് വേഗം വന്നോളോട്ട്വേ. ഇത്താന് അവിടെ ചെന്നിട്ട് കുറച്ചു വിറക് ശേഖരിക്കണം.”
അവൾ ആടിനെ വലിച്ചു കൊണ്ട് നീങ്ങി.
രാമനാഥൻ ഷർട്ടും മുണ്ടും ധരിച്ച് സ്വയം മറന്ന് കുറച്ചുനേരം നോക്കി നിന്നു.
കൈയ്യിൽ പഴയ ഷർട്ടും മുണ്ടും ഇരുന്നു.
അവൻ ഖാദറിന്റെ ഷർട്ടിലേയ്ക്ക് നോക്കിയപ്പോൾ അവന്റെ അമ്മയുടെ മുഖം ഓർമ്മ വന്നു.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായിട്ട് അമ്മ.
അവന്റെ അമ്മ ജയിലിലാണ്.അഴികളിൽ പുറം ലോകം കാണാതെ തന്നെ ഓർത്തു കരയുന്നു അമ്മ
.
പഴയ ഷർട്ടും മുണ്ടും പിടിച്ച് അവൻ എന്തൊക്കെയോ ചിന്തിച്ചു നിന്നു.
“രാമു?.”
പാറയിടുക്കുകൾക്ക് മറവിൽ എവിടേ നിന്നോ ഇത്തയുടെ വിളി.
അവൻ പെട്ടെന്ന് ചിന്തകളിൽ നിന്നും ഉണർന്നു.
പഴയ ഷർട്ടും മുണ്ടും ഉമ്മറത്തെ അഴയിൽ ഇട്ട് അവൻ വേഗം നടന്നു.
ഇത്ത അന്നേരം ഒരു ചെറിയ കുന്ന് ഇറങ്ങുകയായിരുന്നു.
“നീയെന്തെടുക്കുകയായിരുന്നു അവിടെ?. ഏയ്.”
അവൻ ഒന്നുമില്ലെന്ന് അർത്ഥത്തിൽ മൂളിയിട്ട് അവൾക്കൊപ്പം താഴേയ്ക്ക് ഇറങ്ങി.
“സൂക്ഷിച്ചു വേണം.പാറയിൽ നല്ല വഴുക്കലുണ്ടാകും.”
പാറയിറങ്ങുമ്പോൾ ദൂരേ കോട കയറുന്നത് കാണാമായിരുന്നു.
“നല്ല തണുപ്പല്ലെ?”
“നീ ആദ്യാമായിട്ടാ.”
ആടുകളെയും വലിച്ച് അവൾ ഒരു ചെറിയ പുൽമേട്ടിലേയ്ക്ക് കയറി.
പുല്ലിൽ പറ്റിയ മഞ്ഞിന്റെ കണികകൾ ചെറിയ വെയിലേറ്റ് തിളങ്ങുന്നു.
“ഞാൻ വരാം. നീയെങ്ങും പോകാതെ ഇവിടെ ഉണ്ടാകണം.”
“ഇത്താ എവിടെ പോകുവാ?.”
“ഇപ്പ വരാം നീയെവിടെം പോകരുത്.”
“ങും.”
അവൻ മൂളിയിട്ട് പുല്ലിൽ ഒരു വൃക്ഷചുവട്ടിൽ ഇരുന്നു.

4 അഭിപ്രായങ്ങൾ:

Sabu Kottotty പറഞ്ഞു...

ഹാജരു വച്ചു സാ‍ാ‍ാ‍ാ‍ാര്‍
കഥ ഇഷ്ടപ്പെട്ടതുകൊണ്ടാ...

വിനുവേട്ടന്‍ പറഞ്ഞു...

കൊള്ളാംട്ടോ അനൂപ്‌ ... ങ്‌ഹും ... കണ്ടാല്‍ പഞ്ചപാവം തന്നെ...

കഥ തുടരട്ടെ...

ഇതുപോലെ ഞാനും ഒരു സംരംഭം തുടങ്ങിയിട്ടുണ്ട്‌...

http://stormwarn.blogspot.com

Typist | എഴുത്തുകാരി പറഞ്ഞു...

വായിച്ചു തുടങ്ങുമ്പോഴേക്കും കഴിഞ്ഞു. ഇത്തിരി കൂടുതലാവാം.

ചാണക്യന്‍ പറഞ്ഞു...

വായിക്കുന്നുണ്ടേ...