20080720

വിവാഹ ധൂര്‍ത്ത്

ഒരു വിവാഹം നടത്തൂക എന്നത് ഇന്നൊരു വലിയൊരു പെരുന്നാള് നടത്തുന്നതിലും ചിലവാണ്
ചിലരെ സംബന്ധിച്ചിടത്തോളം.പണം കുമിഞ്ഞൂ കൂടുമ്പോള്‍ അതെങ്ങനെ ദുരുപയോഗം ചെയ്യാമെന്ന്
ആര്‍ഭാടങ്ങള്‍ നിറഞ്ഞ ചില വിവാഹങ്ങള്‍ നമ്മൂക്ക് കാട്ടിതരുന്നു.
ഒന്നു രണ്ട് വര്‍ഷം മുമ്പ് തിരുവല്ലയില്‍ വച്ചു നടന്ന ഒരു വിവാഹം ഇങ്ങനെയായിരുന്നു.
പെണ്ണീന്റെയും ചെറുക്കന്റെയും ജനിച്ച് ഇഴഞ്ഞൂ നടക്കുന്ന കാലം മുതലുള്ള ഫോട്ടൊകള്‍ ഉള്‍കൊള്ളിച്ച് അവരുടെ ജീവിതത്തിന്റെ ഒരോ ഘട്ടത്തിലൂടെയും കടന്നു പോകുന്ന ചിത്രങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള ഒരു വെഡ്ഡിങ്ങ് കാര്‍ഡ്(അതിനു കാര്‍ഡ് എന്ന് പറയാമൊ എന്നറിയില്ല ഒരു വലിയ ബുക്കായിരുന്നു അത്)
അതു പോലെ ചാലകുടിയില്‍ നടന്ന ഒരു വിവാഹം ഇങ്ങനെയായിരുന്നു.
ചെറുക്കനും പെണ്ണൂം പള്ളീയില്‍ നിന്നും ഇറങ്ങി വരുമ്പോള്‍ പള്ളീ മൈതാനിയില്‍ മൂന്നു ഹെലികോപ്ടര്‍ പുഷപവൃഷ്ടി നടത്തി പെണ്ണിനെം ചെറുക്കനെം വരവേറ്റു.
കാഞ്ഞിരപ്പിള്ളിയില്‍ നടന്ന ഒരു വിവാഹത്തിന് മുഴുവനും വെളുത്ത് അമ്പാസിഡര്‍ കാറ്.ചെറുക്കനും പെണ്ണൂം കാളവണ്ടിയില്‍.
നോക്കണെ നമ്മുടെ നാടിന്റെ പോക്ക്