പലവക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പലവക എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

20110407

മനുഷ്യൻ മനുഷ്യനെ തിന്നുമോ


ഇങ്ങനെ സംഭവിക്കുമോ? മനുഷ്യൻ മനുഷ്യനെ തിന്നുമോ ഇല്ലയെന്നാണെങ്കിൽ തെറ്റി.ദാ ഇതു നോക്കൂ


കണ്ടല്ലോ എങ്കിൽ മറ്റൊന്നു കൂടി ആകാം വെറുതെയിരുന്ന് സേർച്ച് ചെയ്തപ്പോൾ കിട്ടിയതാണ് ഒന്നു കണ്ട് നോക്ക്. എങ്ങനെയുണ്ടാശാനെ?.

20100105

വിവാഹത്തിനു മുമ്പ് ചെയ്യേണ്ടത്

കേരളത്തിൽ ഇത്രയേറേ വിവാഹ മോചനങ്ങൾ ഉണ്ടാകുന്നത് വധു വരന്മാരെ തിരഞ്ഞെടൂക്കുന്നതിൽ ഉള്ള അപാകതയാണ്.ചെറുക്കന്റെ ജോലി,സാമ്പത്തിക ഭദ്രത സ്വാഭാവം തുടങ്ങിയ കാര്യങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ മറ്റൊന്നും കൂടുതലായി ആലോചിക്കാതെ വിവാഹം ഉറപ്പിക്കും.പെൺകുട്ടിയുടെ കാര്യത്തിൽ ആണെങ്കിലും കൂടിയും ഇതൊക്കെ തന്നെയാണ് സംഭവിക്കുന്നത്.
വയസ്സു മറച്ചു വച്ചുള്ള വിവാഹം
ദുബായിൽ ഒരു ബാങ്കിൽ ഫിനാൻസ് മനേജരായി ജോലി നോക്കുന്ന ചെറുപ്പകാരനു മുപ്പതു വയസ്സ്.ചെറുക്കന്റെ ചുറ്റുപ്പാടുകളും സാമ്പത്തിക സ്ഥിതിയും മെച്ചം.നല്ല കുടുംബം. എം.എസിയ്ക്ക് ഫൈനൽ ഇയർ വിദ്യാർത്ഥിനി വധു.പെൺകുട്ടിയ്ക്ക് ഇപ്പോ വിവാഹം നടന്നില്ലേൽ മുപ്പതു വയസ്സുകഴിഞ്ഞെ ജാതകവശാൽ വിവാഹം നടക്കു.ചെറുക്കന്റെ സാമ്പത്തിക സ്ഥിതിയും ജോലിയും ചുറ്റുപാടുകളും മെച്ചമാണെന്ന് കണ്ട് പെൺ വീട്ടുകാർ വിവാഹം ഉറപ്പിക്കുന്നു.വിവാഹം കഴിഞ്ഞൂ ഏതാനും മാസം കഴിഞ്ഞ് ചെറുക്കന്റെ സർട്ടിഫിക്കറ്റിൽ നിന്നും അയ്യാൾക്ക് നാല്പതു വയസ്സുണ്ടെന്ന് പെൺകുട്ടി തിരിച്ചറിയുന്നു.യഥാർത്ഥ വയസ്സ് മറച്ചു വച്ചുള്ള വിവാഹം ഇന്ന് ധാരാളമായി സമൂഹത്തിൽ നടക്കുന്നു.നാലപതു വയസ്സു കഴിഞ്ഞ പുരുഷനും ഇരുപത്തഞ്ചു വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ വേണം.
38വയസ്സുള്ള ഒരു യുവാവ് മാതൃഭൂമി പത്രത്തിൽ വിവാഹ പരസ്യം കൊടുക്കുന്നു.
പത്രം പരസ്യം കണ്ട് വിളിച്ചവരിൽ ഏറെയും മുപ്പതു വയസ്സിന് മുകളിൽ ഉള്ള വർ.
ചെറുക്കനാണെൽ ഇരുപത്താറു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെയാണ് താല്പര്യം.അവസാനം തന്റെ വയസ്സ് മുപ്പത്താക്കി പത്രം പരസ്യം കൊടുക്കുകയും ഇഷ്ടപ്രകാരം നല്ലൊരു വിവാഹം കഴിക്കുകയും ചെയ്തു.

യോഗ്യതയും ജോലിയും മറച്ചു വച്ചുള്ള വിവാഹം

ഹാർഡ് വെയർ ടെക്നീഷനായി ബാഗ്ലൂരിൽ ജോലി നോക്കുന്ന പ്രിഡിഗ്രിപ്പോലും
വിദ്യാഭ്യാസം ഇല്ലാത്ത യുവാവ് സോഫട് വേർ എഞ്ചീനിയർ ആണെന്ന് പറഞ്ഞ്
പ്ലസ്ടു അധ്യാപികയെ വിവാഹം കഴിക്കുന്നു.ചെറുക്കന്റെ ജോലി ഇന്നതാണെന്ന് ബോധ്യമായപ്പോൾ വിവാഹബന്ധം അവസാനിച്ച കഥ.
പത്രം പരസ്യം കൊടുക്കുമ്പോൾ
വിവാഹ പരസ്യം കൊടുക്കുമ്പോൾ പലപ്പോഴും കാണിക്കുന്ന ഒന്നാണ് സാമ്പത്തിക മാനദണ്ടം.
ഉയർന്ന സാമ്പത്തികം,ഇടത്തരം ഇടത്തരത്തിലും താഴെ.വിവാഹം അലോചിക്കുന്ന പലരും ആദ്യം ശ്രദ്ധിക്കുന്നത് ഈ മാനദണ്ഡമാണ്. മറ്റൊന്ന് വിദ്യാഭ്യാസം,ജോലി.സുന്ദരനോ സുന്ദരിയോ എന്നുള്ളത്.പെൺകുട്ടികളുടെ വിവാഹ പരസ്യം കൊടുക്കുമ്പോഴാണ് നിറം പോലും ഒരു പ്രശ്നമായി മാറുന്നത്.നല്ല കറുത്ത പെൺകുട്ടി പോലും ഇരുനിറം എന്ന് കൊടുക്കാനാകും ആഗ്രഹിക്കുക.

വിവാഹത്തിനു മുമ്പ് വീട്ടുകാർ ചെയ്യേണ്ടത്.
1,തീർച്ചയായും ഇരു വീട്ടുകാരും ചെറുക്കന്റെയും പെണ്ണിന്റെയും സർട്ടിഫിക്കറ്റുകൾ വാങ്ങി
പറഞ്ഞ കാര്യങ്ങൾ സത്യമാണോ എന്ന് ഉറപ്പു വരുത്തുക.

2,ചെറുക്കനും പെണ്ണിനും രോഗങ്ങളൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തുക.വിദഗ്ദ്ധരായ ഡോക്ടന്മാരുടെ പരിശോധന ഫലങ്ങൾ.
3,ഇരുകൂട്ടുരുടെയും നാട്ടിൽ വിശദമായ ഒരന്വേഷണം നടത്തുക.

ഇതുകൂടി ചേർത്ത് വായിക്കുക

20091207

എന്തുകൊണ്ട് കേരളത്തിൽ ഡൈവോഴ്സുകൾ കൂടുന്നു?






തന്റെതല്ലാത്ത കാരണത്താൽ വിവാഹബ്നധം വേർപ്പെടുത്തിയ സുന്ദരിയും സൽ സ്വഭാവിയുമായ പെൺകുട്ടി എം.സി.എ. ബാഗ്ലൂരിൽ ഐറ്റി പ്രോവിഷൻ.അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഇന്ന് ഞാറാഴ്ച്ച പത്രം തുറന്നു നോക്കിയാൽ ഡൈവോഴ്സ് ചെയ്യപ്പെട്ട സ്ത്രി പുരുഷന്മാർ തന്റെതല്ലാത്ത കാരണമെന്ന് പറഞ്ഞ് കൊടുക്കുന്ന് വൈവാഹിക പരസ്യങ്ങൾ നിരവധിയാണ്.
എന്താണ് നമ്മുടെ നാട്ടിൽ ഇത്രയേറെ വിവാഹമോചനങ്ങൾ നടക്കുന്നത്.
കുടുംബ ബന്ധങ്ങളിൽ ഉള്ള തകർച്ചയാണോ ഇതിനു കാരണം.

വീട്ടുകാർ ഉറപ്പിക്കുന്ന വിവാഹങ്ങൾ.
പണ്ടുകാലത്ത് പെണ്ണിന്റെ താല്പര്യങ്ങൾക്ക് വലിയ പ്രധാന്യം നമ്മൂടെ സമൂഹം കല്പിച്ചിരുന്നില്ല.വീട്ടുകാർ നിശ്ചയിക്കുന്ന പുരുഷനെ സ്വികരിക്കുക എന്ന കടമമാത്രമായിരുന്നു അന്നവൾക്ക് മുന്നിൽ ഉണ്ടായിരുന്നത്.എന്നാൽ ഇന്ന് സ്ഥിതിയതല്ല സ്ത്രിയും പുരുഷനോളം തുല്യമായ സ്ഥാനം അലങ്കരിക്കുന്നവളാണ്.തന്നെ വിവാഹം കഴിക്കുന്നയാൾ ഏങ്ങനെയായിരിക്കണം എന്ന് അവൾക്ക് അവളുടെതായ ഒരു കാഴ്ച്ചപ്പാടുണ്ട്.വിദ്യാഭ്യാസം,തൊഴിൽ തുടങ്ങിയ മേഖലകളിൽ ഇരുവരും തുല്ല്യത ആഗ്രഹിക്കുന്നു.വിദ്യാഭ്യാസം,പണം,തൊഴിൽ,തുടങ്ങിയ ഘടകങ്ങളും അതോടൊപ്പം ഒത്തുപോകാൻ കഴിയാതെ വരുന്ന സാഹചര്യങ്ങളും ഉടലെടുക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥമായ അന്തരീക്ഷവും ആദ്യമെയുള്ള പരസ്പരം മനസ്സിലാക്കാതെയുള്ള വിവാഹങ്ങൾ ഒരു പരിധിവരെ തകർച്ചയിലേയ്ക്ക് കൊണ്ടെത്തിക്കുന്നു.


വിവാഹനിശ്ചയം കഴിഞ്ഞാൽ ചെറുക്കനും പെണ്ണിനും മനസ്സിലാക്കാൻ കുറച്ചു സമയം കൊടുക്കുക

പരസ്പരം മനസ്സിലാക്കാതെയുള്ള വിവാഹങ്ങളാണ് അവസാനം ഡൈവോഴ്സിൽ കൊണ്ടെത്തിക്കുന്നത്.വിവാഹം നിശ്ചയം കഴിഞ്ഞാൽ ചുരുങ്ങിയത് ആറുമാസമെങ്കിലും ചെറുക്കനും പെണ്ണിനും പരസ്പരം മനസ്സിലാക്കാൻ ഒരു കാലയളവ് നല്കണം.ഈ കാലയളവിൽ അവർക്ക് ഇരുവർക്കും ഇടയിൽ പരസ്പരം സേനഹവും വിശ്വാസവും വരത്തക്കരീതിയിൽ അവർക്ക് പരസ്പരം സംസാരിക്കാനും
ഒളിവുകളില്ലാത്തവിധത്തിൽ ഒരു സൌഹൃദം ഉണ്ടാക്കാനും സഹായിക്കും.വിവാഹത്തിനുള്ള മുൻപേയുള്ള പരസ്പരമുള്ള തുറന്നു പറച്ചിലുകൾ ഇരുവർക്കും ഇടയിൽ ഉള്ള വിശ്വാ‍സം വളർത്താനും പരസ്പരം ഉള്ള ഒരു കൂട്ടായ്മയിൽ മുന്നോട്ട് പോകാനും സഹായിക്കും.വിവാഹശേഷം പെൺകുട്ടിയ്ക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു.ചെറുക്കൻ ഒരു നല്ല മദ്യപാനിയായിരുന്നു എന്ന് അറിഞ്ഞ് ഒരു സഫോടനം ഉണ്ടാക്കുന്നതിലും നല്ലതല്ലെ വിവാഹം കഴിക്കുന്ന ആളോട് ഉള്ളത് തുറന്ന് പറയുന്നത്.
പ്രണയം വിവാഹങ്ങൾ

ലൌ ആന്റ് ആറേഞ്ചഡ് മരേജ് തന്നെയാണ് എപ്പോഴും നല്ലത്.എന്നാൽ പ്രണയിച്ചുള്ള വിവാഹം ഏല്ലാർക്കും ഒരുപ്പോലെ സാധിച്ചെന്നു വരില്ല.അപ്പോൾ വിവാഹനിശ്ചയത്തിനു ശേഷമുള്ള ഒരു കാലയളവിൽ ഒരു നല്ല പ്രണയം ഇരുവർക്കുമിടയിൽ വളരുകയെന്നതാണ് ഉത്തമം.

20091101

ലൌ ജിഹാദും പരിശുദ്ധപ്രണയവും

എന്താണ് ഈ ലൌ ജിഹാദ്?.ആരുടെ ബുദ്ധിയാണ് ഇതിനു പിന്നിൽ. ആർ.എസ്സിന്റെയോ വിശ്വഹിന്ദു പരിഷത്തിന്റെയും ഭാവനാ സ്യഷ്ടിയാണ് ഇതെന്ന് ചിലർ നടത്തുന്ന പ്രചരണങ്ങളും ചൂടുപിടിക്കുമ്പോഴും ചില വാദഗതികൾ ചില തെറ്റായ വശങ്ങളിലേയ്ക്ക് തന്നെയാണ് വഴി ചൂണ്ടുന്നത്.

ഉദാഹരണത്തിന് പരിശുദ്ധപ്രണയം എന്നത്.ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകൾക്ക് ഉള്ളിൽ തളച്ചിടാൻ കഴിയുന്ന ഒന്നല്ല.ജാതി നോക്കി ഒരാളെ പ്രണയിക്കാൻ കഴിയില്ല.പ്രണയം എന്നത് മനസ്സുകൾ തമ്മിലുള്ള ഒത്തുചേരലാണ്.

ഒരു മുസ്ലീം ചെറുപ്പകാരൻ ഒരു ഹിന്ദു പെൺകുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചു.ആ പെൺകുട്ടി ഒന്നെങ്കിൽ അയ്യാളുടെ മതത്തിൽ ചേരുകയോ അല്ല്യേൽ അയ്യാൾ ആ പെൺകുട്ടിയുടെ മതത്തിലേയ്ക്ക് ചേരുകയോ ചെയ്യുക എന്നതാണ് അവർക്ക് ചെയ്യാൻ കഴിയുന്ന ഏക പോം വഴി.

മതമില്ല ജാതിയില്ല എന്നൊക്കെ പ്രണയിക്കുന്നവർ വാദിക്കുമ്പോഴും അവരെ ഏതേലും മതത്തിന്റെ

കീഴിൽ തളച്ചിടാൻ നമ്മുടെ നിയമ വ്യവസ്ഥിതികൾ പോലും തയ്യാറാകുന്നു എന്നതാണ് സത്യം.

ഒരു കുട്ടിയെ ഒരു സ്കൂളിൽ ചേർക്കാൻ നേരത്ത് തുടങ്ങുന്നു അവന്റെ ജാതി വേട്ട.ഇവിടെ ഒരു അപ്ലിക്കേഷൻ അയ്ക്കണമെങ്കിൽ അവിടെയും ജാതികോളം പൂരിപ്പിച്ചെ മതിയാകു.സർട്ടിഫിക്കറ്റുകളിൽ,ജോലിസ്ഥലത്ത്.എവിടെയാണ് ജാതിയില്ലാത്തത്.കല്ല്യാണം കഴിഞ്ഞൂ രണ്ടുമതത്തിൽ ജീവിക്കാൻ ശ്രമിച്ചാൽ തന്നെ ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റുമെങ്കിലും ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ അവിടെ തുടങ്ങുന്നു.അച്ഛന്റെ ജാതി വേണോ? അതോ അമ്മേടെ ജാതി വേണോ എന്ന പ്രശ്നം.ഒരു ജാതിയിലും പെടുത്താതെ അവരെ വളർത്താൻ ശ്രമിച്ചാൽ
തന്നെ അവരെ ഒരു നല്ല സുകൂളിൽ ചേർത്ത് പഠിപ്പിക്കാൻ സാധിക്കുമോ? കല്ല്യാണം കഴിച്ച് അയ്ക്കാൻ സാധിക്കുമോ?.ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ് പ്രേമവിവാഹങ്ങൾ പലപ്പോഴും ചെറുക്കന്റെയോ പെണ്ണിന്റെയോ ജാതിയിൽ ചേരുക എന്ന കടമ്പയിൽ അവസാനിക്കുന്നത്.
പെണ്ണ് ഹിന്ദുവും ചെറുക്കൻ മുസ്ലീമുമായാൽ പെണ്ണ് മുസ്ലിമാവുക എന്നതാണ് നമ്മുടെ സമൂഹത്തിൽ സ്വാഭാവികമായും നടക്കുക.ഇത്തരത്തിലുള്ള മതം മാറ്റം ലൌ ജിഹാദ് ആകുമോ?.
അങ്ങനെയെങ്കിൽ നേരെ തിരിച്ചാണെങ്കിൽ അതിനെ ലൌ ഹിന്ദുത്വം എന്ന് വിശേഷിപ്പിച്ചാലും തെറ്റില്ല.

20090912

മലയാളത്തെ കൊല്ലുമ്പോൾ

നമ്മുടെ നിത്യജീവിതത്തിൽ നിന്നും അനുദിനം അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന മലയാളം പദങ്ങൾ നിരവധിയാണ്.
ഒരു പൊതുസദസ്സിൽ നാം ഭാര്യയെയോ ഭർത്താവിനെയോ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്
ഭർത്താവ്:ഇതാട്ടോ എന്റെ വൈഫ്.
ഭാര്യ:സുചി നീയെന്റെ ഹസ്സിനെ കണ്ടിട്ടില്ലല്ലോ അതാ പുള്ളി.
ഇതാണ് എന്റെ ഭാര്യ.അല്ലേൽ ഇതാണ് എന്റെ ഭർത്താവ് എന്നു പറയുന്നത് തങ്ങളുടെ പൊങ്ങച്ചത്തിന് എന്തോ കുറവായിട്ടാണ് പലരും കാണുന്നത്.

ആരേയും അങ്കിൾ എന്നു വിളിക്കുന്നത് സായിപ്പിന്റെ നാട്ടിൽ നിന്ന് മലയാളി കടം വാങ്ങിയ ഒരു ശീലമാണ്.

“മോളെ ആ അങ്കിളിന് ഒരു താങ്ക്സ് പറയു.

തങ്ങളുടെ കുട്ടികളിൽ ചെറുപ്പത്തിലെ തന്നെ ഒരു സായിപ്പിന്റെ സംസ്ക്കാരം കോരിയിടാൻ മുതിർന്നവർ ശ്രമിക്കുന്നു.

അതുപോലെ സോറി പറയുക.

എന്തിനും ഏതിനും സോറി പറയുന്നതും മലയാളിയുടെ ശീലമായി കഴിഞ്ഞിരിക്കുന്നു.

ഞാൻ ബിസ്സിയാ നീ കുറച്ചു കഴിഞ്ഞ് വിളിക്ക്. എടാ നീയെനിക്ക് ഒരു മെയില് അയ്ക്ക്.
എന്നെന്താ കുക്ക് ചെയ്തെ? ഞാൻ കിച്ചനിൽ ആയിരുന്നു.

ഭയങ്കര ട്രാഫിക്ക് ജാം

നാം നിരന്തരം ഉപയോഗിക്കുന്ന പദങ്ങൾ എത്രയെന്ന് വെറുതെയൊന്ന് കണ്ണോടിച്ചാൽ മനസ്സിലാകും.