ഇടവഴിയിലെ അപരിചിതൻ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഇടവഴിയിലെ അപരിചിതൻ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

20090608

ഇടവഴിയിലെ അപരിചിതൻ-4

“കൊന്നും കളയും ഞാൻ അസത്തെ.”
ഇരുണ്ട മുറിയുടെ ചുവരിലേയ്ക്ക് കൊമ്പൻ മീശകാരനായ അയ്യാൾ ഭാര്യയെ അമർത്തി കൊണ്ടിരുന്നു.
കൊച്ചുകുട്ടിയാ‍യ രാമനാഥൻ വാതിൽ പാളിയ്ക്ക് മറവിൽ ഭീതിയോടെ നിന്നു.
അവനും അയ്യാളെ ഭയമാണ്.
അയ്യാളുടെ കണ്മുന്നിൽ വന്നാൽ ചിലപ്പോ അയ്യാൾ അവനെയാകും കൊല്ലുക.
“ഈ നശിച്ചവന്റെ കാലുകണ്ടപ്പോൾ മുതൽ തുടങ്ങിയതാടി എന്റെ കഷ്ടകാലം.
അയ്യാൾ പല്ലുകൾ ഞെരിച്ചു.
“എന്നെ ഒന്നും ചെയ്യല്ലെ? നിങ്ങൾ പറഞ്ഞിട്ടല്ലെ ഞാൻ അന്ന് ഇറങ്ങി പോന്നത്.”
“അതെ ആ ശപിക്കപെട്ട ജന്മത്തെകൊണ്ട് തന്തയെന്ന് വിളിക്കാൻ ഞാൻ നിന്നു തരുമെന്ന് നീ കരുതിയോടി അന്ന്?.”
അയ്യാൾ ഭാര്യയെ വീണ്ടും ചുവരിനോട് ചേർത്ത് അമർത്തി.
“കുടിച്ച് കുടിച്ച് ലക്കില്ല. എന്നിട്ട്., എന്തും ചെയ്യാല്ല്യോ?.”
“ഭാസ്കരാ“
പുറത്തു നിന്നും ആരോ വിളിച്ചു അന്നേരം.
അയ്യാൾ കിറി തുടച്ച് അവളെ നോക്കി.
ഫു അയ്യാൾ അവരുടെ മുഖത്തേയ്ക്ക് കാറിതുപ്പിട്ട് കലിപ്പോടെ പുറത്തിറങ്ങി.
അവർ നിന്നു കരഞ്ഞു.
മുഖത്ത് കൊഴുത്തതുപ്പൽ കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.അതിൽ കണ്ണീരും കൂടി കലർന്ന് താഴേയ്ക്ക് ഒഴുകി.
വാതിൽ പാളിയ്ക്ക് മറവിൽ നില്ക്കുകയായിരുന്ന രാമനാഥൻ വാതിൽ പതിയെ കരയിച്ചു.
അമ്മ അവനെ കണ്ടു.
അമ്മ ഏങ്ങലടിച്ചു കൊണ്ട് അവനെ നോക്കി.
രാമനാഥനും കരഞ്ഞു.
അവൻ കണ്ണുകൾ ഒപ്പികൊണ്ട് അമ്മയുടെ അടുത്തെത്തി.
അവർ അവന്റെ നെറുകയിൽ തലോടി കൊണ്ട് നിലത്തിരുന്നു.
അമ്മയുടെ മുഖത്ത് കൂടി ഒഴുകിയ തുപ്പൽ അവൻ തുടച്ചു.

20090607

ഇടവഴിയിലെ അപരിചിതൻ-3

മെല്ലെ ഇരുട്ട് പരക്കാൻ തുടങ്ങുന്നു.
പാളത്തിന് ഇരുപ്പുറവുമുള്ള കണ്ടങ്ങളിൽ മഴ പെയ്യുന്നുണ്ട്.
ഏങ്ങോ ഒരു വീടോ കുടിലോ കാണാനില്ല.
വിജനമായ ഭാഗത്തൂടെയാണ് ട്രെയിൻ പോകുന്നതെന്ന് അയ്യാൾക്ക് തോന്നി.
കമ്പാർട്ട്മെന്റിൽ ഡോറിനരുകിൽ നില്ക്കുകയായിരുന്ന അയ്യാൾ പെട്ടെന്ന് സീറ്റിനടുത്തേയ്ക്ക് വന്നിരുന്നു.
അയ്യാളുടെ അടുത്ത സീറ്റിൽ വൃദ്ധരായ ദമ്പതിക്കളും അവരുടെ കൊച്ചുമകനും ഇരിക്കുന്നു.
കൂടാതെ നേരത്തെ അയ്യാളൊടൊപ്പം ഉണ്ടായിരുന്ന ആ അച്ഛനും അയ്യാളുടെ ഭാര്യയും അവരുടെ കുട്ടികളും.
അയ്യാൾ എന്തോ അലോചിച്ചിരിക്കുകയാ‍ണ്.
തണുത്തകാറ്റ് ജാലകത്തിലൂടെ അകത്തേയ്ക്ക് കടക്കാൻ തുടങ്ങിയപ്പോൾ അയ്യാൾ ഷട്ടർ താഴ്ത്തി.
ആരേലും ഇല്ല്യെൽ വന്ന് താഴ്ത്തും.അതിന് ഇടവരുത്തരുതെന്ന് അയ്യാൾക്ക് തോന്നിയിട്ടുണ്ടാകണം.
കുറച്ച് കഴിഞ്ഞ് അയ്യാൾ ബാഗ് എടുത്ത് അതിൽ നിന്നും ഒരു ഡയറി എടുത്ത് വച്ചു.
സെപ്തബർ 14
അയ്യാൾ എന്തോ വായിച്ചു.
നനുത്ത അക്ഷരങ്ങളിലൂടെ കൈയ്യോടിച്ച് അയ്യാൾ കുനിഞ്ഞിരുന്നു.
അയ്യാളുടെ മനസ്സിൽ പാടവരമ്പത്തൂടെ ഒരു കുട്ടി ഓടുകയാണ്.
അവന്റെ നെറ്റിപൊട്ടിയിട്ടുണ്ട്.
നെറ്റിയിൽ നിന്നും കവിളിലേയ്ക്ക് ഒലിച്ചിറങ്ങുന്ന ചോരയിൽ കൈപ്പത്തി അമർത്തികൊണ്ടാണ് അവൻ ഓടുന്നത്.
പെട്ടെന്ന് ട്രെയിന്റെ കൂകൽ വിളിക്കേട്ട് അയ്യാൾ ഉണർന്നു.
ട്രെയിനിലിരുന്ന് കുട്ടിടെ അമ്മ സംസാരിക്കുകയാണ്.
“അവിടെ ചെന്നാൽ ഇവനെ സ്കൂളിൽ ചേർക്കണം.നാട്ടിലെ മലയാളം സ്കൂളിൽ പഠിച്ചതുകൊണ്ട്
ഭാഷയൊക്കെ മറന്നിട്ടുണ്ടാകും അവൻ.
“ങും.”
കുട്ടിടെ അച്ഛൻ മൂളി കേൾക്കുന്നു.
“നിങ്ങളുടെ അച്ഛനായിരുന്നു നിർബന്ധം മോൻ മലയാള സ്കൂളിൽ പഠിച്ചാൽ മതീന്ന്.ഇക്കാലത്ത്
ഇംഗ്ലീഷ് അറിഞ്ഞില്ല്യേൽ എന്തിനു കൊള്ളാം..അവിടെ ചെല്ലുമ്പോൾ അറിയാം ഇവന്റെ പഠിത്തത്തിന്റെ ഗുണം
.“
അവന്റെ അമ്മ നെറുകയിൽ തലോടുന്നു.
കുട്ടിടെ കണ്ണുകൾ വൃദ്ധദമ്പതിക്കളുടെ നടുവിൽ ഇരിക്കുന്ന കുട്ടിയിലാണ്.
അവർ പരിചിതഭാവത്തിൽ പരസ്പരം നോക്കി ചിരിക്കുന്നു.
“കേരളം കടന്നോ?”
വൃദ്ധൻ കുട്ടിടെ അച്ഛനോട് തിരക്കി.
“ഇല്ല പാലക്കാട് ആകുന്നതെയുള്ളു.”
“നല്ല തണുപ്പല്ലെ?ഇത് പുതച്ചോളു.”
വൃദ്ധ ബാഗിൽ നിന്നും ഒരു സെറ്റർ എടുത്ത് വൃദ്ധനു നല്കി.
“നിങ്ങളെങ്ങോട്ടാ?”
കുട്ടിയുടെ അച്ഛൻ തിരക്കി.
“മദ്രാശീല് മകന്റെ അടുത്ത് പോകുവാ.
കുട്ടിടെ അച്ഛൻ അവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ നോക്കി.
“മകന്റെ കുട്ടിയാ.”
“എന്താ മോന്റെ പേര്?.”
“അപ്പു.”
കുട്ടികൾ പരസ്പരം നോക്കി ചിരിക്കുന്നു.
ട്രെയിൻ ഒന്ന് കൂടി കൂകി വിളിച്ചു.
രാമനാഥൻ ട്രെയിന്റെ ഷട്ടർ തുറന്നു പുറത്തേയ്ക്ക് നോക്കി.
മഴ കുറഞ്ഞിരിക്കുന്നു.
അകലെ മിന്നൽ പിണരുകൾ കാണാം.
ദൂരെ എവിടെയോ മഴ പെയ്യുന്നു.
തണുത്തകാറ്റ് ഉള്ളതു കൊണ്ട് അയ്യാൾ ഷട്ടർ താഴ്ത്തി.

20090606

ഇടവഴിയിലെ അപരിചിതൻ-2

പാടവരമ്പത്തൂടെ ഒരു കൊച്ചുകുട്ടി ഓടുകയാണ്.
രണ്ടു വശവും നെൽ കതിരുകൾ നിറഞ്ഞു കിടക്കുന്ന പാടത്തു നിന്നും കതിരുകൾ വരമ്പിലേയ്ക്ക് ചാഞ്ഞു കിടക്കുന്നു. വിഷാദം നിറഞ്ഞു കിടക്കുന്ന മുഖമാണ് അവന്റെത്.
മഞ്ഞു വീണു കുതിർന്ന പാടവരമ്പത്തൂടെ ഓടുന്ന അവനെ ദൂരെ നിന്നും നോക്കിയാൽ കാണില്ല.
മഞ്ഞ് പാടം മുഴുവൻ പടർന്നു കിടക്കുകയാണ്.
പാടവരമ്പത്തേയ്ക്ക് വീണു കിടക്കുന്ന നെൽകതിരുകൾ വകഞ്ഞു മാറ്റി അവൻ ഓടുമ്പോൾ അവനെ പേടിപ്പിക്കാനെന്നോണം നെൽകതിരുകൾക്കിടയിൽ നിന്നും ഒരു വെളുത്തകൊറ്റി ഉയർന്നു പൊങ്ങുന്നു.
പെട്ടെന്ന് ഞെട്ടലോടെ രാമു നിന്ന് കിതയ്ക്കുന്നു.
ട്രെയിൻ കൂകി വിളിക്കുകയാണ്.
ഒരു ചെറിയ ഞെട്ടലോടെ അയ്യാൾ ചിന്തകളിൽ നിന്നും ഉണർന്നു.
അയ്യാളുടെ അടുത്ത സീറ്റിൽ ഇരുന്ന് ഒരു സ്ത്രി കുട്ടിയക്ക് മുലകൊടുക്കുന്നു.
അവരുടെ ഭർത്താവ് അരുകിലായി ഇരുപ്പുണ്ട്.
വേറെ ഒരു കുട്ടി കൂടി അവർക്കുണ്ട്.അവൻ ഭർത്താവിന്റെ മടിയിൽ കിടന്ന് ഉറങ്ങുന്നു.
അയ്യാൾ മുലകുടിക്കുന്ന കുഞ്ഞിനെ നോക്കിയിരുന്നു.
അയ്യാളുടെ നോട്ടം കണ്ടിട്ട് ആ സ്ത്രി സാരി കൊണ്ട് കുഞ്ഞിന്റെ തലമൂടി.എന്നിട്ട് ഭർത്താവിന്റെ കൈയ്യിൽ തോണ്ടി.
അവരുടെ ഭർത്താവ് താടികാരനായ അയ്യാളെ തുറിച്ചു നോക്കി.
അയ്യാൾ കണ്ണുകൾ പിൻ വലിച്ച് ഡോറിനരുകിലേയ്ക്ക് നടന്നു.
ടോയിലിറ്റിനോട് ചേർന്നുള്ള പൈപ്പിൽ നിന്നും മുഖം കഴുകി.
കഴുത്തിനു ചുറ്റിയിരുന്ന ടർക്കിയെടുത്ത് മുഖം ഒപ്പി ഡോറിനരുകിലായി വന്ന് കമ്പികളിൽ കൈകൾ താങ്ങി ദൂരേയ്ക്ക് നോക്കി കാഴ്ച്ചകൾ കണ്ടു.
ഉണങ്ങി കിടക്കുന്ന പാടത്തിനു മദ്ധ്യത്തിലൂടെയാണ് ഇപ്പോ ട്രെയിൻ പോകുന്നത്.
കുറെ ദൂരം മുമ്പ് പെയ്ത മഴ അങ്ങോട് എത്തിയിട്ടില്ല.
ഉഴുതിട്ട പാടമാണ് ചിലയിടത്ത്.അവിടെ ധാന്യമണികൾ മുളപൊട്ടാൻ തുടങ്ങിയിരിക്കുന്നു.
അയ്യാൾ എന്തോ അലോചിച്ച് നിന്നു.
പിന്നെ അകത്തേയ്ക്ക് ചെന്നു.അയ്യാളുടെ ബാഗ് എടുത്ത് അതിൽ നിന്നും ഒരു ബ്രെഡ് പായ്ക്കറ്റ് പുറത്തെടുത്തു. മെല്ലെ പൂപ്പൽ പിടിയ്ക്കാൻ തുടങ്ങിയിരിക്കുന്ന ബ്രെഡിൽ നിന്നും രണ്ട് പീസെടുത്ത് കടിച്ചു കൊണ്ട് അയ്യാൾ ഡോറിനരുകിലേയ്ക്ക് നടന്നു.
അയ്യാളുടെ അടുത്ത സീറ്റിൽ ഇരുന്ന സ്ത്രിയുടെ മടിയിൽ കിടന്ന് കൊച്ചുകുട്ടി മയങ്ങുന്നു.അവരുടെ ഭർത്താവിനെയും മൂത്തകുട്ടിയെയും അവിടെയെങ്ങും കണ്ടില്ല.
അയ്യാൾ നടന്ന് ഡോറിനരുകിലെ പടിയിൽ കാലുകൾ താഴേക്കിട്ട് ഇരുന്നു ബ്രെഡ് കഴിച്ചു.
“അച്ഛാ ഇനി ഒരുപ്പാട് ദൂരമുണ്ടോ മദ്രാസിന്.?”
കുട്ടിയുടെ ശബ്ദം കേട്ട് അയ്യാൾ തലയുയർത്തി നോക്കി.
മുമ്പ് കണ്ട സ്ത്രിയുടെ ഭർത്താവും അവരുടെ കുട്ടിയും.
അയ്യാളുടെ നോട്ടം കണ്ട് കുട്ടിയുടെ അച്ഛനും ഒന്നും മിണ്ടാതെ അയ്യാളെ തന്നെ നോക്കി നിന്നു.
“അച്ഛാ ഞാൻ അമ്മേടെ അടുത്തേയ്ക്ക് പോണു.”
“ങും.”
കുട്ടി അവന്റെ അമ്മേടെ അടുത്തേയ്ക്ക് പോയപ്പോഴും അവന്റെ അച്ഛൻ നരച്ചതാടിരോമങ്ങളുള്ള ആ മനുഷ്യനെ തന്നെ നോക്കി നിന്നു.
“ഹും എന്തേ?”
കുട്ടിടെ അച്ഛൻ ഒന്നും പറഞ്ഞില്ല.
അയ്യാൾ അടുത്ത റൊട്ടിയെടുത്ത് വായിൽ വച്ചു.
“നിങ്ങളെങ്ങോട്ടാ?.”
പെട്ടെന്ന് രാമനാഥൻ തലയുയർത്തി നോക്കി.
“കുറച്ച് അകലെ.”
“എവിടെ നിന്നാ വരണേ?.”
“കുറെ അകലേന്ന്.”
“സ്ഥലം?.”
രാമനാഥന് അതിഷ്ടപെട്ടില്ലെന്ന് തോന്നി.
അയ്യാൾ ഒന്നും പറഞ്ഞില്ല.
കുട്ടിടെ അച്ഛൻ വീണ്ടും ചോദിച്ചു.
“നിങ്ങൾ ഒന്നും പറഞ്ഞില്ല?.”
അറിയാത്ത സ്ഥലത്തെകുറിച്ച് ഞാനെങ്ങനെയാ പറയണേ.എവിടെ നിന്നോ കയറി ഇപ്പോ എവിടെയ്ക്കോ പോയി കൊണ്ടിരിക്കുന്നു.
കുട്ടിടെ അച്ഛൻ ചിരിച്ചു.
“ലക്ഷ്യമില്ലാത്ത യാത്ര.”
“അങ്ങനെ പറയുന്നതാകും ഉചിതം.എങ്കിലും ലക്ഷ്യബോധമുണ്ട്?.
“നോക്ക്?.അയ്യാൾ വീണ്ടും മഴപെയ്യാൻ തുടങ്ങിയപ്പോൾ ചൂണ്ടികാട്ടി.
“ഒരു സ്ഥലത്ത് മഴ.ഒരു സ്ഥലത്ത് വെയിൽ.വീണ്ടും ഒരു സ്ഥലത്ത് മഴ.ഈ യാത്രയുടെ വിഭിന്നഭാവങ്ങൾ.
അയ്യാൾ എന്തോ ആലോചിച്ചിട്ട് പറഞ്ഞൂ.
“എന്റെ യാത്രയ്ക്ക് ലക്ഷ്യമുണ്ട്……..ലക്ഷ്യമുണ്ട്.
കുട്ടിടെ അച്ഛൻ അയ്യാളെ തന്നെ നോക്കി നിന്നു.
അയ്യാൾ ഡോറിനരുകിൽ എഴുന്നേറ്റ് നിന്ന് പിന്നെയും എന്തൊക്കെയോ പിറുപിറുത്തു.

20090605

ഇടവഴിയിലെ അപരിചിതൻ

രാത്രി അവസാനിക്കാൻ തുടങ്ങുകയാണ്.
പകലിന്റെ നേർത്തവെട്ടം.അകലെ ഇരുട്ടിനോട് കൂടി ചേർന്നു വരുന്നതു നോക്കി അയ്യാൾ കമ്പാർട്ട്മെന്റിനരുകിലെ അഴികളിൽ പിടിച്ചിരുന്നു.
താടി നീട്ടി വളർത്തിയ അറുപതുകാരനായ അയ്യാളുടെ പേര് രാമനാഥനെന്നായിരുന്നു.
സെക്കന്റ് ക്ലാസ്സ് കമ്പാർട്ട്മെന്റിൽ ഏല്ലാവരും നല്ല ഉറക്കമാണ്.
അയ്യാൾ ആ രാത്രിയിൽ ഉറങ്ങിയിട്ടില്ല. ആ രാത്രിന്നല്ല കഴിഞ്ഞ കുറെ നാളുകളായി അയ്യാൾ ഉറങ്ങാറില്ല.

ട്രെയിൻ പുറപ്പെട്ടതിനു ശേഷം ഒരോ സ്റ്റേഷൻ അടുക്കുമ്പോഴും അയ്യാൾ അവിടെ ഇറങ്ങി നോക്കും.
ട്രെയിൻ പോകാനുള്ള ചൂളം വിളി മുഴുങ്ങുമ്പോൾ ഓടി വന്ന് അയ്യാൾ സീറ്റിലിരിക്കും.
ട്രെയിനിൽ കയറിയപ്പോൾ മുതൽ അയ്യാളെ പലരും ശ്രദ്ധിക്കുന്നുണ്ട്.എന്നാൽ തന്നെ ആരും ശ്രദ്ധിക്കുന്നുണ്ടെന്ന് അയ്യാൾ ചിന്തിക്കാറില്ല.
അയ്യാൾക്ക് എന്തൊക്കെയോ കാഴ്ച്ചപ്പാടുകളുണ്ട്.എന്നാൽ തന്റെ യാത്രയെകുറിച്ചോ അതിന്റെ ലക്ഷ്യത്തെ കുറിച്ചോ അയ്യാൾക്ക് വ്യക്തമായ കാഴച്ചപ്പാടില്ല.
എന്നാൽ എന്തിനെക്കുറിച്ചാണ് തന്റെ കാഴ്ച്ചപ്പാടെന്ന് ചോദിച്ചാൽ അയ്യാൾ തന്നെ അയ്യാളോട് പറയുന്ന ഒരു ഉത്തരമുണ്ട്.
തന്റെ ചിന്തകളെ കുറിച്ച്.
താൻ പറയുന്ന പല കാര്യങ്ങളും മഹദ്ത്തരങ്ങളാണെന്നാണ് അയ്യാളുടെ കണക്കു കൂട്ടൽ.
വെട്ടം നേർത്ത മഞ്ഞിന്റെ കണികകളോട് ചേർന്നു പരക്കാൻ തുടങ്ങുമ്പോൾ ട്രെയിൻ ഒരു പുഴ കടക്കുകയാണ്.പുഴയിലൂടെ ഒരൊറ്റ മനുഷ്യനെ വഹിച്ചു നീങ്ങുന്ന തോണി അയ്യാൾ കണ്ടു.
മഞ്ഞിന്റെ നേർത്ത കണികകൾ സൂര്യന്റെ പ്രകാശത്തിന് ആമുഖമായി പതിക്കുമ്പോൾ തോണികാരൻ എതിർ ദിശയിലേക്ക് തുഴ ആഞ്ഞു കുത്തുകയാണ്.ആയ്യാളുടെ ചിന്തകളിൽ ഇപ്പോ തോണിയിൽ ആയ്യാളാണ്.ആഴമുള്ള പുഴയുടെ ചുഴികൾക്ക് മീതേ ആയ്യാൾ നിങ്ങുന്നു.തോണി അയ്യാൾ തുഴയുകയല്ല.അയ്യാൾ തോണിയിൽ കിടക്കുകയാണ്.അയ്യാളെ വഹിച്ച് കൊണ്ട് തോണി തനിയെ നീങ്ങുന്നു.
മഴപെയ്യുകയാണ്.
കമ്പാർട്ട്മെന്റിൽ ഏല്ലാവരും ഏഴുന്നേറ്റിരിക്കുന്നു. മഴ കമ്പാർട്ട്മെന്റിലേയ്ക്ക് ചാറ്റലായി വന്നു പതിയ്ക്കാൻ തുടങ്ങിയപ്പോൾ ചിലർ ഷട്ടറുകൾ താഴ്ത്തി.തോണിയെക്കുറിച്ച് ചിന്തിച്ച അയ്യാളുടെ ശരീരത്തിൽ മഴ വീണു നനയുന്നത് അയ്യാളറിഞ്ഞില്ല.
അയ്യാളുടെ ഇരുപ്പ് കണ്ട് യാത്രക്കാർ ഓരോന്ന് പിറുപിറുത്തു.
ട്രെയിൻ നനഞ്ഞൊലിക്കുന്ന പാളത്തിലൂടെ അടുത്ത സ്റ്റേഷൻ ലക്ഷ്യമാക്കി കുതിക്കുകയാണ്.
പാടങ്ങൾ, തെങ്ങിൻ തോപ്പുകൾ. മഴ കണ്ണീരായി പ്രകൃതിയെ കുളിപ്പിക്കുന്നു.
അയ്യാൾ താടിരോമങ്ങളിൽ മെല്ലെ തടവികൊണ്ട് പുറത്തേയ്ക്ക് നോക്കിയിരുന്നു.
ആരോ യാത്രകാരൻ ഏഴുന്നേറ്റ് വന്ന് അയ്യാളുടെ അരുകിലെ ഷട്ടർ താഴ്ത്തി.
മറ്റുള്ള യാത്രക്കാർ ചിരിച്ചു.
അയ്യാൾ രോഷാകുലനായി യാത്രക്കാരനെ നോക്കി.
“എത്ര നേരമായി?.” നിങ്ങൾക്ക് കണ്ണൂകണ്ടു കൂടെ?” യാത്രകാരൻ തിരക്കി.അയ്യാൾ ഒന്നും പറഞ്ഞില്ല.താടിയിൽ തടവി സീറ്റിൽ ചാഞ്ഞു കിടന്ന് എന്തൊക്കെയോ ചിന്തിച്ചു.
തുടരും